മസ്കത്ത്: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ ഒമാനിൽനിന്ന് കേരളത്തിലേക്ക് എട്ട് വിമാനങ്ങൾ മാത്രം. മസ്കത്തിൽ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ട് സർവിസുകൾ വീതവും കണ്ണൂരിലേക്ക് ഒന്നുമാണ് ഉള്ളത്. സലാലയിൽനിന്ന് കൊച്ചിയിലേക്കാണ് വിമാനം.
ജൂൺ 10നാണ് സർവിസ് തുടങ്ങുന്നത്. സലാല- കൊച്ചി, മസ്കത്ത്-കോഴിക്കോട് സർവിസുകളാണ് അന്നുള്ളത്. 12ന് മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തിനാണ് അടുത്ത സർവിസ്. 14ന് മസ്കത്തിൽ നിന്ന് കണ്ണൂരിനും 17ന് കൊച്ചിയിലേക്കും 18ന് തിരുവനന്തപുരത്തേക്കും 19ന് കൊച്ചിയിലേക്കും കോഴിക്കോടിനും സർവിസുകൾ ഉണ്ടാകും.
കഴിഞ്ഞ ഘട്ടങ്ങളിലായി ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് 28 സർവിസുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 18 വിമാനങ്ങളും കേരളത്തിലേക്കായിരുന്നു. നിലവിലുള്ള ഘട്ടത്തിലെ അവസാന സർവിസ് ഇന്നാണ്. മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തിനും കൊച്ചിക്കുമാണ് സർവിസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.