യൂത്ത് സെന്റർ സ്ഥാപിക്കാൻ സുൽത്താന്റെ അനുമതി

മസ്‌കത്ത്: സാമ്പത്തിക-ഭരണ സ്വയംഭരണത്തോടെ പുതിയ യൂത്ത് സെന്റർ സ്ഥാപിക്കാനുള്ള ഉത്തരവിൽ (37/2026) സുൽത്താൻ ഹൈതം ബിൻ താരിഖ് ഒപ്പുവെച്ചു. സാംസ്കാരിക- കായിക- യുവജന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് യൂത്ത് സെന്റർ പ്രവർത്തിക്കുക. ഉത്തരവ് പ്രകാരം, മന്ത്രാലയത്തിലെ യുവജന കേന്ദ്ര വിഭാഗവുമായി ബന്ധപ്പെട്ടിരുന്ന എല്ലാ അനുമതികളും അവകാശങ്ങളും ബാധ്യതകളും സ്വത്തുക്കളും പുതിയ യൂത്ത് സെന്ററിന് കീഴിലാക്കും.

മന്ത്രിസഭയടെ അനുമതിയോടെ സാംസ്കാരിക, കായിക, യുവജനകാര്യ മന്ത്രിയാണ് യൂത്ത് സെന്റർ അനുബന്ധ സംവിധാനത്തിൽ ഭേദഗതി വരുത്തുക. ഉത്തരവ് നടപ്പാക്കുന്നതിനാവശ്യമായ ചട്ടങ്ങളും തീരുമാനങ്ങളും യുവജന കേന്ദ്രത്തിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ, ബന്ധപ്പെട്ട മന്ത്രിയുടെ അംഗീകാരത്തോടെ പുറപ്പെടുവിക്കുമെന്നും ഉത്തരവിൽ പറഞ്ഞു.

Tags:    
News Summary - Sultan's permission to establish youth center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.