മസ്കത്ത്: പുരാതന ഇൗജിപ്്ഷ്യൻ സംസ്കാരത്തിലെ മമ്മികളിൽ കണ്ടുവരുന്ന പരുന്തിെൻറ തലയുള്ള മാന്ത്രിക തകിടിെൻറ അവശിഷ്്ടങ്ങൾ ഒമാനിലും കണ്ടെത്തി. മുസന്തം ഗവർണറേറ്റിലെ ദിബ വിലായത്തിൽ ഒമാൻ സാംസ്കാരിക, പാരമ്പര്യ മന്ത്രാലയവും ഇറ്റലിയിലെ റോം യൂനിവേഴ്സിറ്റിയിലെ പത്യേക സംഘവും നടത്തിയ പര്യവേക്ഷണത്തിലാണ് സുപ്രധാനമായ ചരിത്ര വസ്തുതകൾ കണ്ടെത്തിയത്. ബിസി 1300 നും 100നും ഇടയിലുള്ള ഇരുമ്പ് യുഗത്തിലെ അവശിഷ്്ടങ്ങളാണ് ഗവേഷകർക്ക് കിട്ടിയത്. ഇത്തരം മാന്ത്രിക തകിടുകൾ ആദ്യമായാണ് ഒമാനിൽ കണ്ടെത്തുന്നത്.
ഉൾഖനനത്തിൽ ഇരുമ്പ് യുഗത്തിെൻറ ശ്മശാനത്തിെൻറ അവശിഷ്്ടങ്ങളും കണ്ടെത്തി. പറക്കുന്ന പരുന്തിെൻറ തലയുടെ രൂപത്തിൽ കൊത്തിയെടുത്ത മന്ത്രികത്തടികൾ ബ്രേസ്ലറ്റുകളുടെയും നെേക്ലസ്കളുെടയും രൂപസാദൃശ്യമുള്ളവയായിരുന്നു. തകിടുകൾ പുരാതന ഇൗജിപ്ത്യൻ സംസ്കരവുമായി ഏറെ ബന്ധപ്പെട്ടവയായിരുന്നു. ചില മമ്മികളിൽനിന്ന് ഇത്തരം മാന്ത്രിക തകിടുകൾ കെണ്ടത്തിയിരുന്നു. ഇത്തരം തകിടുകൾ മരണാനന്തരം തങ്ങളെ കാത്തുരക്ഷിക്കുമെന്ന വിശ്വാസമായിരുന്നു ഇവക്ക് പിന്നിൽ. ഇൗ ശ്മശാനത്തിൽനിന്ന് 12 അസ്ഥികൂടങ്ങളും നിരവധി മരണ സംസ്കാര വസ്തുക്കളും കണ്ടെത്തി.
ഗ്ലാസ് ഉടയാട േപാലെയുള്ളവ, കല്ലുകൊണ്ടും വെങ്കലം കൊണ്ടും നിർമിച്ച ഉപകരണങ്ങൾ. മാത്രമല്ല വെള്ളികൊണ്ടും സ്വർണം കൊണ്ടും ഉണ്ടാക്കിയ ഉപകരണങ്ങളും ഉണ്ടായിരുന്നു. ഇവയിൽ ചിലത് പ്രദേശികമായി നിർമിച്ചതായിരുന്നു. ചില വഅയൽ സംസ്കാരങ്ങളിൽ കൊണ്ടുവന്നതുമായിരുന്നു.
ഒമാൻ സംസ്കാരത്തിന് പുരാതന കാലത്തെ പ്രമുഖ സംസ്കാരത്തോളം തന്നെ പ്രധാന്യവും പഴക്കമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.