മസ്കത്ത്: കാറിനുള്ളിൽ മണിക്കൂറുകൾ തനിച്ചായ ബാലൻ ശ്വാസംമുട്ടി മരിച്ചു. അഞ്ചുവയസ്സുകാരനാണ് മരണപ്പെട്ടതെന്ന് റോയൽ ഒമാൻ പൊലീസ് ട്വിറ്ററിൽ അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റ് 22ന് രണ്ടാം പെരുന്നൾ ദിനത്തിലാണ് സംഭവം. രക്ഷാകർത്താക്കൾ കാറിനുള്ളിൽ ഇരുത്തി പോയതാണെന്നാണ് സൂചന. കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ചിരുത്തി പോകരുതെന്ന് റോയൽ ഒമാൻ പൊലീസ് രക്ഷാകർത്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
അങ്ങനെ ഇരുത്തി പോകേണ്ടിവരുന്ന പക്ഷം കാറിനുള്ളിലെ എയർ കണ്ടീഷനർ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. മുന്നറിയിപ്പുകൾ ഏറെ നൽകുന്നുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഖേദകരമാണെന്ന് ഒമാൻ റോഡ് സേഫ്റ്റി അസോസിയേഷൻ സി.ഇ.ഒ അലി അൽ ബർവാനി പറഞ്ഞു. പൂട്ടിയിട്ട കാറിനുള്ളിൽ 80 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾ മരണപ്പെടാനുള്ള സാധ്യതയേറെയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.