മസ്കത്ത്: രാജ്യത്തെ റിഫൈനറികളിലെ മൊത്തം ഉൽപാദനത്തിൽ കുറവ്. ഒക്ടോബർ അവസാനം വരെയുള്ള കണക്കുകൾ പരിശോധിക്കുേമ്പാൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.7 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. വില കുറഞ്ഞ പെട്രോളായ എം 91െൻറ ഉൽപാദനത്തിൽ ഇക്കാലയളവിൽ 32 ശതമാനത്തിെൻറ കുറവാണ് ഉണ്ടായത്. 7.98 ശതകോടി ബാരലാണ് ഇൗ വർഷം ഉൽപാദിപ്പിച്ചത്. ഡീസലിെൻറ ഉൽപാദനം 22 ശതമാനം ഉയർന്ന് 28.49 ശതകോടി ബാരൽ ആയപ്പോൾ ഏവിയേഷൻ ഇന്ധനത്തിെൻറ ഉൽപാദനത്തിലുണ്ടായത് 49 ശതമാനത്തിെൻറ കുറവാണ്. എൽ.പി.ജി ഉൽപാദനമാകെട്ട 15 ശതമാനവും കുറഞ്ഞു.
എം 91 പെട്രോളിൽ 6.47 ശതകോടി ബാരലും ആഭ്യന്തര വിപണിയിൽ തന്നെയാണ് വിറ്റഴിച്ചത്. എം 95 പെട്രോളിെൻറ ആഭ്യന്തര വിപണിയിലെ വിൽപന 9.26 ശതകോടി ബാരലും ഡീസലിേൻറത് 11.10 ശതകോടി ബാരലുമാണ്. ഏവിയേഷൻ ഇന്ധനത്തിെൻറ വിൽപന 64 ശതമാനം കുറഞ്ഞപ്പോൾ പാചകവാതകത്തിേൻറത് മൂന്ന് ശതമാനം ഉയർന്നു. 1,95,000 മെട്രിക് ടൺ പോളി പ്രൊപ്പിലീനും 5,07,000 മെട്രിക് ടൺ പാരാക്സിലീനും 1,56,000 മെട്രിക് ടൺ ബെൻസീനും ഒമാനിലെ റിഫൈനറികളിൽ ഉൽപാദിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.