1,377 യാത്രക്കാരുമായി ക്രൂസ് കപ്പൽ സലാലയിൽ

മസ്കത്ത്: 918 വിനോദസഞ്ചാരികളടക്കം 1,377 യാത്രക്കാരുമായി വൈക്കിങ് മാർസ് ക്രൂസ് കപ്പൽ സലാല തുറമുഖത്തെത്തി. സുൽത്താൻ ഖാബൂസ് തുറമുഖത്തുനിന്ന് സൗദിയിലെ ജിദ്ദ തുറമുഖത്തേക്ക് തിരിച്ച കപ്പലാണ് സലാലയിൽ നങ്കൂരമിട്ടത്. വിനോദ സഞ്ചാരികൾക്ക് അധികൃതർ ഊഷ്മള വരവേൽപ് നൽകി. സഞ്ചാരികൾ ഗവർണറേറ്റിലെ പ്രശസ്തമായ വിനോദസഞ്ചാര, പുരാവസ്തു കേന്ദ്രങ്ങളും ബീച്ചുകളും പരമ്പരാഗത ബസാറുകളും സന്ദർശിച്ചു.

ഈ വർഷം ഇതിനകം നിരവധി ക്രൂസ് കപ്പലുകളാണ് സുൽത്താനേറ്റിൽ എത്തിയത്. ക്രൂസുകളെ ആകർഷിക്കുന്നതിനായി നിരവധി പദ്ധതികളാണ് പൈതൃക-ടൂറിസം മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. ദിവസങ്ങൾക്കു മുമ്പ് 439 വിനോദസഞ്ചാരികൾ ഉൾപ്പെടെ 746 യാത്രക്കാരുമായി മറ്റൊരും ക്രൂസ് കപ്പലും സലാലയിലെത്തിയിരുന്നു. 

Tags:    
News Summary - Cruise ship in Salalah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.