മസ്കത്ത്: ബോഷർ ഇന്ത്യൻ സ്കൂൾ ഇൗ മാസം 22ന് പ്രവർത്തനമാരംഭിക്കും. ഒമാനിലെ 21ാമത്തെ യും കാപിറ്റൽ മേഖലയിലെ ഏഴാമത്തെയും സ്കൂളാണിത്. കിൻറർഗാർട്ടൻ മുതൽ എട്ടാം ക്ലാസ് വരെയാണ് ഇപ്പോഴുള്ളത്. 1800ലധികം വിദ്യാർഥികൾ സ്കൂളിൽ പ്രവേശനം നേടിയതായി ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് പത്രക്കുറിപ്പിൽ അറിയിച്ചു. ഏറ്റവും മികച്ചതും ആധുനികവുമായ പാഠ്യ-പാഠ്യേതര സംവിധാനങ്ങളോടെ നിർമിച്ചിരിക്കുന്ന ബോഷർ സ്കൂൾ ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ചരിത്രത്തിലെ സുപ്രധാനമായ നാഴികക്കല്ലുകളിൽ ഒന്നാണ്. ശാസ്ത്ര, സാേങ്കതിക രംഗത്തെ നൂതന കണ്ടുപിടിത്തങ്ങളുടെയും മാറ്റങ്ങളുടെയും ഇക്കാലത്ത് ദീർഘവീക്ഷണത്തോടെയുള്ളതും ഭാവികൂടി മുൻനിർത്തിയുമുള്ളതാകണം വിദ്യാഭ്യാസമെന്ന് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ പറഞ്ഞു.
എന്നാൽ മാത്രമേ, സാമൂഹിക-സാമ്പത്തിക വെല്ലുവിളികളെ മറികടക്കാനും അവസരങ്ങൾ പ്രയോജനപ്പെടുത്താനും വിദ്യാർഥികൾക്ക് സാധിക്കുകയുള്ളൂ. ലോകോത്തര നിലവാരത്തിലൂന്നിയ സമഗ്രമായ വിദ്യാഭ്യാസമെന്ന സ്കൂൾ ബോർഡിെൻറ കാഴ്ചപ്പാട് പ്രകാരമായിരിക്കും ബോഷർ സ്കൂളിെൻറ പ്രവർത്തനമെന്നും ഡോ. ബേബി സാം സാമുവൽ പറഞ്ഞു. മസ്കത്ത് എക്സ്പ്രസ്വേയിൽ നിന്ന് എളുപ്പത്തിൽ എത്താവുന്ന ദൂരത്തിൽ അൽ അൻസാബിലാണ് ബോഷർ ഇന്ത്യൻ സ്കൂൾ കാമ്പസ് സ്ഥിതിചെയ്യുന്നത്. പരിസ്ഥിതി സൗഹൃദമാണ് കാമ്പസ്. പ്രത്യേക രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന കിൻറർഗാർട്ടൻ ക്ലാസ് മുറികൾ, സ്റ്റെം (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്സ്) ലബോറട്ടറികൾ, റോബോട്ടിക്സ് സെൻറർ ഫോർ അഡ്വാൻസ്ഡ് ലേണിങ്, ഏറ്റവും പുതിയ പഠന-വിനോദ സംവിധാനങ്ങളോടെയുള്ള കിൻറർഗാർട്ടൻ പ്ലേ ഏരിയ എന്നിവയും ഇവിടെയുണ്ട്.
കുട്ടികളുടെ ശാരീരിക- മാനസിക- സാമൂഹിക വളർച്ച ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സുസജ്ജമായ ലൈബ്രറികൾ, ആർട്ട് ആൻഡ് മ്യൂസിക് റൂമുകൾ, നീന്തൽക്കുളം, ഹെൽത്ത് ആൻഡ് വെൽനെസ് സെൻറർ, ലോകോത്തര നിലവാരത്തിലുള്ള സിന്തറ്റിക് അത്ലറ്റിക് ട്രാക്, സൈക്ലിങ് ട്രാക്, ഫുട്ബാൾ മൈതാനി, ബാസ്കറ്റ്ബാൾ കോർട്ട്, ക്രിക്കറ്റ് പിച്ച്, കബഡി കളിക്കാനുള്ള സൗകര്യം എന്നിവയും സ്കൂളിലുണ്ട്. രാകേഷ് സിങ് തോമർ ആണ് പ്രിൻസിപ്പൽ. താങ്ങാൻകഴിയുന്ന ഫീസ്നിരക്കിൽ നിലവാരമുള്ള വിദ്യാഭ്യാസം പ്രദാനംചെയ്യുന്ന സ്കൂൾ വരുംവർഷങ്ങളിൽ കൂടുതൽ പുതിയ അപേക്ഷകരെ ആകർകഷിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യൻ സ്കൂൾ ബോർഡ് പത്രക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.