മസ്കത്ത്: ഇന്ധന സ്റ്റേഷനുകളിൽ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു.
ഇന്ധനം നിറച്ച ശേഷം ഉപഭോക്താവ് നൽകിയ കാർഡുകളുടെ ചിത്രങ്ങളെടുത്തവരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ദോഫാർ ഗവർണറേറ്റിലാണ് ഇന്ധന സ്റ്റേഷൻ ജീവനക്കാരായ രണ്ടു പേർ അറസ്റ്റിലായത്.
ഉപഭോക്താക്കൾ നൽകിയ കാർഡുകളുടെ ചിത്രങ്ങൾ ഇവർ സ്മാർട്ട് ഫോൺ ഉപയോഗിച്ച് പകർത്തുകയായിരുന്നു.
ഇങ്ങനെ പകർത്തുന്ന ചിത്രങ്ങൾ ഇവർ ഒമാന്‍ പുറത്തേക്ക് അയച്ചുകൊടുക്കുകയായിരുന്നു ചെയ്തിരുന്നത്.
പിൻ നമ്പർ കൂടി മനസ്സിലാക്കി ഈ കാർഡുകളിലെ വിവരങ്ങൾ ഉപയോഗിച്ച് വിദേശത്ത് ഇലക്ട്രോണിക് പർച്ചേസ് നടത്തുകയുമായിരുന്നു തട്ടിപ്പുകാർ ചെയ്തിരുന്നത്.
ഇന്ധന സ്റ്റേഷനുകളിൽ കാർഡുകൾ ഉപയോഗിക്കുേമ്പാൾ തങ്ങളുടെ കൺമുന്നിൽ വെച്ചാണ് സ്വൈപ്പ് ചെയ്യുന്നതെന്ന് ഉപഭോക്താക്കൾ ഉറപ്പാക്കണമെന്ന് വിദഗ്ധർ പറയുന്നു. സ്കിമ്മർ എന്ന് വിളിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് കാർഡുകളിലെ വിവരങ്ങൾ ചോർത്തി വ്യാജ കാർഡുകൾ ഉപയോഗിച്ചും തട്ടിപ്പുകൾ നടത്താറുണ്ട്. കാർഡുകളിൽ അന്താരാഷ്ട്ര ട്രാൻസാക്ഷനുകൾ ഓഫാക്കി വെക്കുന്നതു വഴി തട്ടിപ്പുകാരിൽ നിന്ന് ഒരുപരിധി വരെ രക്ഷപ്പെടാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.