മസ്കത്ത്: സമാഇൗൽ പബ്ലിക് പാർക്കും ബഹ്ലയിലെ വാദി സോസ അണക്കെട്ടും ഒൗദ്യോഗികമാ യി തുറന്നതായി പെട്രോളിയം ഡെവലപ്മെൻറ് ഒമാൻ അറിയിച്ചു. സമാഇൗൽ മേഖലയിലെ പൊതുജന ങ്ങൾക്ക് വിനോദത്തിനും മറ്റുമായി ഒത്തുചേരാൻ അവസരമൊരുക്കുന്ന പാർക്ക് പി.ഡി.ഒയുടെ ധനസഹായത്താലാണ് നിർമിച്ചിരിക്കുന്നത്. 35,000ത്തിലധികം പേർക്ക് ഇവിടം ഉപകാരപ്പെടും. സമാഇൗൽ വാലി ശൈഖ് മാജിദ് ബിൻ ഖലീഫ അൽ ഹാർത്തിയുടെ രക്ഷാകർതൃത്വത്തിലാണ് പാർക്കിെൻറ ഉദ്ഘാടന ചടങ്ങ് നടന്നത്. പച്ചപ്പിനൊപ്പം കുട്ടികളുടെ കളിസ്ഥലം, വിനോദ ഉപകരണങ്ങൾ, പ്രാർഥനമുറികൾ എന്നിവ ഇവിടെയുണ്ട്. സൗരോർജത്താൽ പ്രവർത്തിക്കുന്ന 82 വിളക്കുകൾ രാത്രി പാർക്കിൽ പ്രഭ ചൊരിയും. ആളുകൾ അടുത്തെത്തുന്നതിന് അനുസരിച്ച് തെളിയുന്ന തരം മോഷൻ സെൻസറുകളാണ് പാർക്കിൽ സ്ഥാപിച്ചിട്ടുള്ളത്.
വാദിസോസ അണക്കെട്ടിെൻറ നിർമാണത്തിന് പി.ഡി.ഒയുടെ ഭാഗിക ഫണ്ടാണ് വിനിയോഗിച്ചിട്ടുള്ളത്. ബഹ്ല വാലി ശൈഖ് അലി ബിൻ മൻസൂർ അൽ ബുസൈദിയുടെ രക്ഷാകർതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. 4500 ക്യുബിക് മീറ്റർ ജലം ശേഖരിക്കാൻ ശേഷിയുള്ള അണക്കെട്ട് ബഹ്ലയിലും സമീപപ്രദേശങ്ങളിലുമുള്ളവർക്ക് ഉപകാരപ്പെടും. െഎക്യരാഷ്ട്ര സഭ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് പദ്ധതികൾ പൂർത്തീകരിച്ചിരിക്കുന്നതെന്ന് പി.ഡി.ഒ കമ്യൂണിക്കേഷൻസ് മാനേജർ സാലെഹ് ബിൻ സാലിം അൽ അലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.