മസ്‌കത്ത്: പൊതുസ്ഥലങ്ങളിലോ പൊതുവഴികളിലോ സമൂഹത്തിന്റെ പാരമ്പര്യങ്ങളെയും ആചാരങ്ങളെയും ലംഘിക്കുന്ന രീതിയിൽ അസഭ്യമായി പ്രത്യക്ഷപ്പെടുന്നത് നിയമപ്രകാരം ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകി.ഇത്തരത്തിലുള്ള പ്രവൃത്തികൾ പൊതുശീലങ്ങളെ ലംഘിക്കുന്നതായാണ് കണക്കാക്കപ്പെടുക.അതിനാൽ നിയമലംഘനം നടത്തിയാൽ പിഴയോ തടവോ ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.
പബ്ലിക് പ്രോസിക്യൂഷന്റെ വിശദീകരണപ്രകാരം, കുറ്റക്കാരനായി കണ്ടെത്തിയാൽ പരമാവധി 300 ഒമാനി റിയാൽ വരെ പിഴയോ മൂന്നു മാസം വരെ തടവോ, അല്ലെങ്കിൽ ഈ ശിക്ഷകളിലേതെങ്കിലും ഒന്നോ വിധിക്കപ്പെടാം. സമൂഹത്തിന്റെ സംസ്കാരവും പൊതുശീലങ്ങളും മാനിച്ച് പൊതുസ്ഥലങ്ങളിൽ പെരുമാറണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.