മസ്കത്ത്: ഒമാെൻറ വിഷൻ 2040 നടപ്പാക്കുന്നതിെൻറ ഭാഗമായി പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടുന്ന പദ്ധതിയായ ഒാൾ ഒാഫ് ഒമാൻ മസ്കത്തിൽ സമാപിച്ചു. ‘ഫ്യൂചർ വിഷൻ ഒാഫിസ് ഒമാൻ 2040’െൻറ കീഴിൽ കഴിഞ്ഞ മാർച്ച് 25 മുതലാണ് വിവിധ ഗവർണറേറ്റുകളിലായി ‘ഒാൾ ഒാഫ് ഒമാൻ’ പരിപാടി നടന്നത്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഒായിൽ ആൻഡ് ഗ്യാസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന മസ്കത്ത് ഗവർണറേറ്റ് തല പരിപാടിയിൽ സമൂഹത്തിെൻറ വിവിധ തുറകളിലുള്ള സ്വദേശികൾ പെങ്കടുത്തു. മസ്കത്ത് ഗവർണർ സയ്യിദ് സഉൗദ് ബിൻ ഹിലാൽ അൽ ബുസൈദി, വാലിമാർ, സ്റ്റേറ്റ് കൗൺസിൽ, ശൂറാ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരും പരിപാടിക്ക് എത്തിയിരുന്നു.
പൊതുജനങ്ങൾക്കും ഒമാൻ വിഷൻ 2040െൻറ ഭാഗമായുള്ള കമ്മിറ്റികളിലെ വിദഗ്ധരുമായി ഇടപഴകാൻ അവസരം നൽകുന്ന പബ്ലിക് സെഷനോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വിഷൻ 2040 വിജയകരമാക്കാനുള്ള നിർദേശങ്ങൾ സമൂഹത്തിെൻറ എല്ലാ വിഭാഗം ജനങ്ങളിൽനിന്നും സ്വീകരിക്കുകയും പദ്ധതി സാക്ഷാത്കരിക്കാൻ സമൂഹത്തിെൻറ മൊത്തം പങ്കാളിത്തം തേടുകയുമാണ് ഒാൾ ഒാഫ് ഒമാൻ ലക്ഷ്യമാക്കുന്നത്.
രാജ്യത്തിെൻറ ഭാവിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ കാഴ്ചപാടുകൾക്ക് പരിഗണനയും മുൻഗണനയും നൽകുകയെന്നതും ഇതിെൻറ ലക്ഷ്യമാണ്. മികച്ച രാജ്യം കെട്ടിപ്പടുന്നതിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നത് ഏറെ പ്രയോജനം ചെയ്യുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.