മസ്കത്ത്: ചൈനയിൽ നടക്കുന്ന എ.എഫ്.സി (ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ) അണ്ടർ 23 ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഒമാന് തോൽവി. ചാംഗ്സു സിറ്റി ഒളിമ്പിക് സ്പോർട്സ് സെൻററിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന മത്സരത്തിൽ ഖത്തർ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഒമാനെ തോൽപിച്ചത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് ഖത്തർ വിജയഗോൾ നേടിയത്. ഇതോടെ, രണ്ടു വിജയം കുറിച്ച ഖത്തർ ഗ്രൂപ് എയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ക്വാർട്ടർ ഫൈനൽ ബെർത്തും ഖത്തർ ഉറപ്പിച്ചു.
ഇതുവരെ ഒമാന് ഒരു ജയം പോലും കുറിക്കാൻ സാധിച്ചിട്ടില്ല. ഇൗയാഴ്ച ആദ്യം നടന്ന മത്സരത്തിൽ ഒമാൻ മറുപടിയില്ലാത്ത മൂന്നു ഗോളിന് ചൈനയോട് പരാജയപ്പെട്ടിരുന്നു.
പ്രതിരോധത്തിൽ ഉൗന്നിയുള്ള നീക്കങ്ങളോടെയാണ് ഒമാൻ-ഖത്തർ മത്സരം തുടങ്ങിയത്. 22ാം മിനിറ്റിൽ ഒമാനാണ് ആദ്യമായി അവസരം തുറന്നുകിട്ടിയത്. ജമീൽ അൽ യഹ്മദിയുടെ മികച്ച മുന്നേറ്റം മുഹ്സിൻ അൽ ഗസ്സാനിക്ക് ഗോളാക്കാൻ സാധിച്ചില്ല. പത്തു മിനിറ്റിന് ശേഷം ഖത്തറിന് മികച്ച അവസരം തുറന്നുകിട്ടി. അക്രം അഫീഫിെൻറ കൃത്യതയാർന്ന കോർണർ ബോക്സിനുള്ളിൽനിന്ന് സുൽത്താൻ അൽബറക്കിന് ലഭിച്ചെങ്കിലും ഒമാനി പ്രതിരോധ നിരയിലെ ഇബ്രാഹീം അൽ മുൈഖനിയുടെ ഇടപെടലിൽ ഗോൾ ഭീഷണി ഒഴിഞ്ഞു. ആദ്യ പകുതി അവസാനിക്കാൻ രണ്ടു മിനിറ്റ് ശേഷിക്കവേ അൽമോസ് അലിയിൽനിന്ന് പാസ് സ്വീകരിച്ച അക്രം അഫീഫ് ആണ് ഖത്തറിന് ലീഡ് നേടിക്കൊടുത്തത്. രണ്ടാം പകുതിയിൽ ഇരുടീമുകൾക്കും അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളിലേക്ക് എത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.