മസ്കത്ത്: കഴിഞ്ഞ നാലുവർഷമായി നോെമ്പടുക്കുന്നുണ്ടെങ്കിലും ഇക്കുറി മുപ്പതും എടുത്തുവീട്ടാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലാണ് വയനാട് സുൽത്താൻ ബത്തേരി സ്വദേശി അജീഷ് കൃഷ്ണൻ.
അൽഖൂദിലെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്യുന്ന അജീഷ് സുഹൃത്തുക്കളോടുള്ള െഎക്യ ദാർഢ്യത്തിെൻറ ഭാഗമായാണ് നോെമ്പടുത്തുതുടങ്ങിയത്. കഴിഞ്ഞ വർഷങ്ങളിലെല്ലാം പത്തും പതിനഞ്ചും നോമ്പുമാത്രമാണ് എടുത്തിരുന്നത്. ഇക്കുറി പൂർണമായി എടുത്തുവീട്ടാൻ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു.
തുടക്കത്തിലെ ഒന്നു രണ്ട് വർഷം വലിയ ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് കുഴപ്പങ്ങളുണ്ടായിരുന്നില്ല. ആദ്യത്തെ രണ്ടു ദിവസം കുറച്ച് ക്ഷീണം അനുഭവപ്പെടുക സാധാരണയായിരിക്കും.
എന്നാൽ, മനസ്സുകൊണ്ട് ആഗ്രഹിച്ചാൽ സാധിക്കാത്തത് ഒന്നുമില്ലെന്ന് ഇദ്ദേഹം പറയുന്നു. അത്താഴത്തിന് ഇൗത്തപ്പഴവും വെള്ളവും ഒരു ക്ലാസ് ചായയുമാണ് കഴിക്കാറ്.
രാവിലെ എഴുന്നേറ്റ ശേഷം ഉച്ചക്ക് മൂന്നര വരെ ജോലിയുണ്ടാകും.
പിന്നീട് മുറിയിലെത്തി വിശ്രമിച്ച ശേഷം ആറു മണിയോടെ കൂട്ടുകാർക്ക് ഒപ്പം പള്ളിയിലേക്ക് പോയാണ് നോമ്പുതുറക്കുക. അവിടെ നിന്ന് കഴിക്കുന്ന ബിരിയാണി മാത്രമായിരുന്നു നോമ്പുകാലത്തെ ഹെവിഫുഡ്.
രാത്രി ആവശ്യമെങ്കിൽ ഫ്രൂട്സ് ജ്യൂസും കഴിക്കും. ഇസ്മായീലും ഹാരിസ് മുഹമ്മദും നജീബുമാണ് അജീഷിെൻറ സുഹൃത്തുകൾ.
നോമ്പു മുപ്പതും പിടിച്ച പ്രിയ കൂട്ടുകാരന് സമ്മാനമായി മൂവരും പുതിയ വസ്ത്രങ്ങൾ വാങ്ങിനൽകിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.