മസ്കത്ത്: റൂവി ഹൈസ്ട്രീറ്റില്‍ വ്യാജമരുന്നു വില്‍പന പൊടിപൊടിക്കുന്നു. കഷണ്ടിക്കും കുടവയറിനും പൊണ്ണത്തടിക്കും മുടി നരച്ചതിനുമെല്ലാം ഒറ്റമൂലി വാഗ്ദാനം ചെയ്താണ് മുറിവൈദ്യന്മാര്‍ ആളുകളെ വലയിലാക്കുന്നത്. മലയാളികളാണ് ഇവരുടെ കെണിയില്‍പെടുന്നതില്‍ കൂടുതലും. ഹൈസ്ട്രീറ്റില്‍ അറ്റ്ലസ് ജ്വല്ലറിക്കും ഹാപ്പി സെന്‍ററിനും ഇടയിലാണ് പാകിസ്താന്‍ സ്വദേശികളായ ഒരു സംഘം താവളമടിക്കുന്നത്.
ഒറ്റക്ക് നടന്നുപോകുന്നവരെയാണ് തട്ടിപ്പുകാര്‍ കൂടുതലും ലക്ഷ്യമിടുന്നത്. തടിയും കഷണ്ടിയും നരച്ച മുടിയുമെല്ലാം ഒറ്റമൂലിയിലൂടെ മാറ്റി നിങ്ങളെ കൂടുതല്‍ സുന്ദരനാക്കാമെന്നായിരിക്കും ഇവരുടെ വാഗ്ദാനം. വലയില്‍ വീണെന്ന് തോന്നിയാല്‍ പിന്നിലെ നിരയിലുള്ള തങ്ങളുടെ കടയിലേക്ക് കൂട്ടിക്കൊണ്ടുപോകും. കടയുടെ മുന്‍വശത്ത് വിശ്വാസ്യതക്കായി പച്ചമരുന്നുകളും മറ്റും കുപ്പികളില്‍ ഇട്ട് വെച്ചിട്ടുണ്ട്. തങ്ങളുടെ മരുന്ന് ഉപയോഗിച്ച് കൂടുതല്‍ സുന്ദരന്മാരായവരെന്ന് പറഞ്ഞ് ചില ആളുകളെയും ഇവര്‍ കാട്ടിത്തരും.
നല്‍കുന്ന പൊടി ഒരു മാസം വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ കുടവയര്‍ മാറുമെന്നാണ് ഇവിടെ ചെന്ന ഒരാളോട് പറഞ്ഞത്. 12 റിയാലാണ് ഇതിന് ആവശ്യപ്പെട്ടത്. തങ്ങളുടെ മാത്രമായ ആയുര്‍വേദ കൂട്ടാണ് മരുന്നെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഒരു മാസത്തിനകം ഫലമുണ്ടായില്ളെങ്കില്‍ മരുന്നിന്‍െറ പണം തിരികെ തരുമെന്നും ഇവര്‍ പറയുന്നു. കഷണ്ടിക്ക് ഇവര്‍ നല്‍കുന്ന പൊടി എണ്ണയില്‍ കലര്‍ത്തി തലയില്‍ തേക്കുകയാണ് വേണ്ടത്.
എണ്ണ മറ്റൊരു കടയില്‍നിന്ന് പണം മുടക്കിയാണ് വാങ്ങേണ്ടത്. നേരത്തേ, വ്യാജ മൊബൈല്‍ ഫോണുകളും പെര്‍ഫ്യൂമുകളും മറ്റും വില്‍പന നടത്തിവന്നിരുന്നവരാണ് പൊലീസ് നടപടി കര്‍ക്കശമാക്കിയതോടെ മരുന്ന് വില്‍പനയിലേക്ക് തിരിഞ്ഞതെന്ന് സമീപത്തെ കടക്കാര്‍ പറയുന്നു.
തങ്ങളുടെ പല പരിചയക്കാരും ഇവരുടെ വലയില്‍ കുടുങ്ങിയതറിഞ്ഞ് പണം തിരികെ വാങ്ങി നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒറ്റമൂലികള്‍ ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് ഡോക്ടര്‍മാരും പറയുന്നു. ആളുകളുടെ ജീവന് തന്നെ ഇത് ഭീഷണിയായേക്കാം. ജനങ്ങളെ ഇതിന്‍െറ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുകയാണ് വേണ്ടതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.