കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസയിലെത്തുന്ന വിദേശികൾക്ക് നിബന്ധനകളോട െ ഇഖാമ അനുവദിക്കും. രാജ്യത്തെ റെസിഡൻസി ചട്ടങ്ങൾ പരിഷ്കരിച്ച് ആഭ്യന്തര മന്ത്രി ശൈഖ ് ഖാലിദ് അൽ ജർറാഹ് അസ്സബാഹ് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ ഇളവുള്ളത്. വിസ- ഇഖാമ നിരക്കുകളിൽ വർധന ഇല്ലാതെയാണ് റെസിഡൻസി ചട്ടങ്ങളിൽ ഭേദഗതി പ്രാബല്യത്തിലായത്. പ രിഷ്കരിച്ച റെസിഡൻസി ചട്ടമനുസരിച്ച് ഒരുമാസത്തെ സന്ദർശന വിസയിലോ, മൂന്നു മാസം കാലാവധിയുള്ള വിനോദ സഞ്ചാര വിസയിലോ എത്തുന്നവർക്ക് ആശ്രിത വിസയിലേക്കു മാറ്റുക വഴി സ്ഥിരതാമസം സാധ്യമാകും.
സന്ദർശന വിസയിലെത്തുന്നവരെ ഗാർഹിക മേഖലയിൽ തൊഴിലെടുക്കുന്നതിനായും ഇത്തരത്തിൽ ഇഖാമ മാറ്റാൻ അനുവദിക്കും. തൊഴിൽവിസയിൽ കുവൈത്തിലെത്തി ഒരുമാസത്തിനകം ഇഖാമ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ മടങ്ങേണ്ടി വന്നവർക്കും വീണ്ടും സന്ദർശക വിസയിലെത്തി തൊഴിൽ വിസയിലേക്ക് മാറാൻ കഴിയും.
മന്ത്രാലയങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സന്ദർശക വിസയിൽ എത്തിയ ഉന്നത വിദ്യാഭ്യാസവും സാങ്കേതിക പരിജ്ഞാനവും ഉള്ളവർക്കും സ്ഥിരം റെസിഡൻസിയിലേക്ക് മാറ്റാം.
എന്നാൽ, ഏതു സാഹചര്യത്തിലും താമസകാര്യ വകുപ്പ് മേധാവിയുടെ വിവേചനാധികാരപ്രകാരമായിരിക്കും അന്തിമ തീരുമാനമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കിയാൽ രാജ്യത്തേക്ക് ചികിത്സ തേടി എത്തുന്നവർ, സഹായികൾ എന്നിവർക്കും സന്ദർശന വിസ അനുവദിക്കും. മൾട്ടിപ്ൾ എൻട്രി വിസിറ്റ് വിസയുടെ കാലാവധി ഒരു വർഷം വരെ നീട്ടി നൽകുമെന്നതും പുതിയ തീരുമാനമാണ്. അതേസമയം, വിസ, ഇഖാമ നിരക്കുകളിൽ വർധനവൊന്നും വരുത്താതെയാണ് ആഭ്യന്തരമന്ത്രിയുടെ ഉത്തരവ് പ്രാബല്യത്തിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.