കുവൈത്ത് സിറ്റി: രാജ്യത്ത് മത്സ്യബന്ധന ബോട്ടുകൾക്കും വിനോദ കപ്പലുകൾക്കും 24 മണിക്കൂറും സഞ്ചരിക്കാൻ അനുമതി നൽകി. ഞായറാഴ്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിനും കടൽ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.
അംഗീകൃത കപ്പൽപാതകൾ മാത്രം ഉപയോഗിക്കണമെന്നും നിയന്ത്രിത മേഖലകളിൽ പ്രവേശിക്കരുതെന്നും ബോട്ട് ഉടമകൾക്ക് നിർദേശം നൽകി. എല്ലാ കപ്പലുകളും ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം സജീവമാക്കി വെക്കണമെന്നും അധികൃതർ അറിയിച്ചു.
കടൽ സുരക്ഷാ വിഭാഗം 24 മണിക്കൂറും നിരീക്ഷണം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.