ഒരു കമ്പനിയിലെ പ്രധാന തസ്തികയിൽ ജോലി ചെയ്യുന്നയാളാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്
കുവൈത്ത് സിറ്റി: വിസ നൽകാമെന്ന് പറഞ്ഞ് മുങ്ങിയ ഈജിപ്ഷ്യൻ യുവതിയെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി.
ഒരു കമ്പനിയിലെ പ്രധാന തസ്തികയിൽ ജോലി ചെയ്യുന്നവരാണെന്നും താൻ ആവശ്യപ്പെട്ടാൽ കമ്പനി വിസ നൽകുമെന്നും പറഞ്ഞാണ് മറ്റൊരു ഈജിപ്ഷ്യനിൽനിന്ന് 1300 ദീനാർ വാങ്ങിയത്. പണം നൽകി ഏതാനും ദിസങ്ങൾക്കു ശേഷം യുവതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് ഇയാൾ ഹവല്ലി പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു.
ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവതിയെ തെറ്റായ ഇടപാടുകൾ കാരണം കമ്പനിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചു. വിശദമായ അന്വേഷണത്തിനായി പൊലീസ് കേസ് രഹസ്യാന്വേഷണത്തിന് വിടുകയായിരുന്നു. രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ യുവതി മറ്റൊരു വിസ തട്ടിപ്പ് കേസിൽ സെൻട്രൽ ജയിലിൽ തടവിലാണെന്ന് കണ്ടെത്തി.
ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായി സുരക്ഷ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.