പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിവിധ ആശുപത്രികൾ സന്ദർശിച്ചു
ആരോഗ്യ പ്രവർത്തകരുടെ ദൃഢനിശ്ചയം നിരവധി ജീവൻ രക്ഷിച്ചെന്ന് പ്രധാനമന്ത്രി
കുവൈത്ത് സിറ്റി: കോവിഡ് ചികിത്സ സൗകര്യങ്ങൾ വിലയിരുത്താൻ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ വിവിധ ആശുപത്രികൾ സന്ദർശിച്ചു.
ചൊവ്വാഴ്ച രാവിലെ നടത്തിയ സന്ദർശനത്തിൽ അദ്ദേഹത്തോടൊപ്പം ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ രിദ തുടങ്ങിയവർ ഉണ്ടായിരുന്നു.
ലോകം മുഴുവൻ മഹാമാരിക്കെതിരെ പൊരുതുകയാണെന്നും ആരോഗ്യ പ്രവർത്തകരുടെ ത്യാഗവും ദൃഢനിശ്ചയവും നിരവധി ജീവൻ രക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെയും മറ്റ് കോവിഡ് മുന്നണിപ്പോരാളികളെയും അഭിനന്ദിക്കുന്നു.
വാക്സിനേഷൻ വിപുലപ്പെടുത്താൻ ശ്രമിക്കുന്നു. നമ്മുടെ കുട്ടികൾക്ക് സ്കൂൾ വർഷം നഷ്ടമായി. വൈകാതെ ആരോഗ്യകരമായ അന്തരീക്ഷത്തിൽ കുട്ടികൾക്ക് സ്കൂളുകളിൽ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇൗ പ്രതിസന്ധിയെ നാം അതിജയിക്കുക തന്നെ ചെയ്യുമെന്ന് ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് തുടങ്ങിയവർ ആശുപത്രി സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: കോവിഡ് ചികിത്സ സൗകര്യങ്ങൾ വിലയിരുത്താൻ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിെൻറ നേതൃത്വത്തിൽ വിവിധ ആശുപത്രികൾ സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെ നടത്തിയ സന്ദർശനത്തിൽ അദ്ദേഹത്തോടൊപ്പം ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്, മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ രിദ തുടങ്ങിയവർ ഉണ്ടായിരുന്നു. ലോകം മുഴുവൻ മഹാമാരിക്കെതിരെ പൊരുതുകയാണെന്നും ആരോഗ്യ പ്രവർത്തകരുടെ ത്യാഗവും ദൃഢനിശ്ചയവും നിരവധി ജീവൻ രക്ഷിച്ചതായും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെയും മറ്റ് കോവിഡ് മുന്നണിപ്പോരാളികളെയും അഭിനന്ദിക്കുന്നു.
വാക്സിനേഷൻ വിപുലപ്പെടുത്താൻ ശ്രമിക്കുന്നു. നമ്മുടെ കുട്ടികൾക്ക് സ്കൂൾ വർഷം നഷ്ടമായി. വൈകാതെ ആരോഗ്യകരമായ അന്തരീക്ഷത്തിൽ കുട്ടികൾക്ക് സ്കൂളുകളിൽ എത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇൗ പ്രതിസന്ധിയെ നാം അതിജയിക്കുക തന്നെ ചെയ്യുമെന്ന് ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് തുടങ്ങിയവർ ആശുപത്രി സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.