കുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും മഴ ശക്തിപ്രാപിച്ചതോടെ ശൈത്യകാല തമ്പുകൾക്ക് ലൈസൻസ് അനുവദിക്കുന്നത് അധികൃതർ നീട്ടിവെച്ചു. നേരത്തേ ഈമാസം 15ന് വ്യാഴാഴ്ച മുതൽ ലൈസൻസ് അനുവദിച്ചുതുടങ്ങുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇത് 18ലേക്കാണ് നീട്ടിയത്. ഫർവാനിയ, ജഹ്റ ഗവർണറേറ്റ് മുനിസിപ്പൽകാര്യ അസിസ്റ്റൻറ് ഡയറക്ടറും ശൈത്യകാല തമ്പ് നിർമാണ സമിതി മേധാവിയുമായ എൻജി. ഫഹദ് അൽ ശത്ലിയാണ് ഇക്കാര്യം അറിയിച്ചത്.
നവംബർ 15 മുതൽ മാർച്ച് 15 വരെ നാലുമാസമാണ് രാജ്യത്ത് മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകൾ നിലനിർത്താൻ അനുമതിയുള്ളത്. 2018-2019 സീസണിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 18 ഏരിയകളാണ് തമ്പ് നിർമാണത്തിന് കുവൈത്ത് മുനിസിപ്പാലിറ്റി നിർണയിച്ചു നൽകിയത്. അതിനിടെ, ലൈസൻസ് നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് തമ്പുകൾക്ക് അനുയോജ്യമായ സ്ഥലം ഉടമകൾ കണ്ടെത്തണമെന്ന് അൽ ശത്ലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.