കുവൈത്ത് സിറ്റി: കുവൈത്തിലെ ബാങ്കിങ് മേഖലയിൽ ഈ വർഷം ആദ്യ 11 മാസങ്ങളിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് പുറത്തുവിട്ട കണക്കുകൾ പ്രകാരം, പ്രാദേശിക ബാങ്കുകളുടെ ആസ്തി 10.5 ബില്യൺ ദീനാർ വർധിച്ച് 102.16 ബില്യൺ ദീനാറിലെത്തി.
ബാങ്കുകളിലെ നിക്ഷേപങ്ങൾ നവംബർ അവസാനത്തോടെ 9.7 ശതമാനം ഉയർന്ന് 59.06 ബില്യൺ ദീനാറായി. സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളിലുണ്ടായ വർധനയാണ് വളർച്ചക്ക് പ്രധാന കാരണം.
വായ്പാ മേഖലയിലും മുന്നേറ്റമുണ്ടായി. 11 മാസത്തിനിടെ വായ്പകൾ 6.22 ബില്യൺ ദീനാർ വർധിച്ചു. ഭവന, റിയൽ എസ്റ്റേറ്റ്, വ്യാവസായിക മേഖലകളിലേക്കുള്ള വായ്പകളിലാണ് കൂടുതലായും വർധന രേഖപ്പെടുത്തിയത്. ഡിജിറ്റൽ ഇടപാടുകളിൽ ‘വാംഡ്’ പേമെന്റ് സംവിധാനവും ശക്തമായ വളർച്ച കാട്ടി.
അതേസമയം, കുവൈത്തിന്റെ ഔദ്യോഗിക കരുതൽ ആസ്തികളിൽ വാർഷികാടിസ്ഥാനത്തിൽ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.