അപകടത്തിൽപെട്ടവരെ രക്ഷപ്പെടുത്തുന്നു

സ്‌കാഫോൾഡിനിടയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തി

കുവൈത്ത് സിറ്റി: മിർഖാബ് ഏരിയയിലെ വാണിജ്യ ടവറിലെ സ്‌കാഫോൾഡ് തകർന്ന് അതിനിടയിൽ അകപ്പെട്ട രണ്ടുപേരെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെയാണ് സംഭവം. 38 നിലകളുള്ള കെട്ടിടത്തിന്റെ 27ാം നിലയിലെ സ്‌കാഫോൾഡിലാണ് രണ്ടു പേർ കുടുങ്ങിയത്. വിവരം അറിഞ്ഞ ഉടൻ അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തിയതായി ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.

വൈകാതെ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. അപകടത്തിൽ കാര്യമായ പരിക്കുകളൊന്നും ഇല്ലെന്നും അഗ്നിരക്ഷാസേന അറിയിച്ചു. കെട്ടിടനിർമാണത്തിലും അറ്റകുറ്റപ്പണികൾക്കും തൊഴിലാളികൾ ചവിട്ടിനിൽക്കാൻ ഉപയോഗിക്കുന്നവയാണ് സ്‌കാഫോൾഡ്.

Tags:    
News Summary - Rescue those trapped in the scaffolding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.