ഖുറൈൻ മ്യൂസിയം

ഓർമകളുടെ നിശ്ചല ചിത്രങ്ങളുമായി ഖുറൈൻ മ്യൂസിയം

കുവൈത്ത് സിറ്റി: ഇറാഖി അധിനിവേശ കാലത്ത് വീരോചിതമായി പോരാടുകയും രക്തസാക്ഷിത്വം വഹിക്കുകയും ചെയ്തവരുടെ ഓർമകളിൽ അൽ ഖുറൈൻ രക്തസാക്ഷി മ്യൂസിയം. ഇറാഖി സൈനികർക്കെതിരെ നിലകൊണ്ട അൽ മസില റെസിസ്റ്റൻസ് ഗ്രൂപ്പിന്റെ ആയുധങ്ങളും വസ്തുക്കളും ഇവിടെ പ്രദർശിപ്പിച്ച മ്യൂസിയത്തിൽ ദേശീയ-വിമോചന ദിനങ്ങളുടെ ഭാഗമായി ശനിയാഴ്ച പതാക ഉയർത്തൽ ചടങ്ങ് നടത്തി.

‘സമാധാനത്തിനും യുദ്ധത്തിനും ഇടയിൽ’എന്ന പേരിൽ കലാകാരൻ ഫഹദ് അൽ നജ്ജാർ ഒരുക്കിയ എക്‌സിബിഷൻ, ഹെറിറ്റേജ് എക്‌സ്‌പോ 965 ടീമിന്റെ പ്രദർശനം എന്നിവയും ആരംഭിച്ചു. 1991 ഫെബ്രുവരി 24ന് മാതൃരാജ്യത്തിന്റെ പ്രതിരോധത്തിനായി നടന്ന കുവൈത്തികളുടെ യുദ്ധത്തെക്കുറിച്ചുള്ള പാരമ്പര്യേതര ഛായാചിത്രങ്ങൾ പ്രദർശനത്തിലെ പ്രത്യേകതയാണ്.

മ്യൂസിയത്തിൽ ആരംഭിച്ച പ്രദർശനം

ഇറാഖി അധിനിവേശ കാലത്തെ ചരിത്രവും സംഭവങ്ങളും ചില സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തലമുറതലമുറയ്ക്ക് പറഞ്ഞുകൊടുക്കാൻ ഛായാചിത്രങ്ങളിലൂടെ രേഖപ്പെടുത്തിയതായി അൽ നജ്ജാർ പറഞ്ഞു.

ഇറാഖി അധിനിവേശ സമയത്ത് കുവൈത്തികളുടെ ചെറുത്തുനിൽപ്പിന്റെ ഒരു പ്രധാന പ്രതീകവും ചരിത്രപരമായ നാഴികക്കല്ലും എന്ന നിലയിൽ കൗൺസിലിന്റെ മുൻഗണനകളിലൊന്നാണ് ക്യു.എം.എം എന്ന് നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലറ്റേഴ്സ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അൽ ജസ്സർ പറഞ്ഞു.

Tags:    
News Summary - Qurain Museum with still images of memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.