കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന് ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽ ഥാനിയുടെ കത്ത് ലഭിച്ചു. കുവൈത്തിലെ ഖത്തർ അംബാസഡർ ഡോ. ഖാലിദ് അൽ ആതിയയാണ് കത്ത് കൈമാറിയത്. ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനും പൊതുതാൽപര്യമുള്ള വിഷയങ്ങളുമാണ് കത്തിലെ വിഷയമെന്നാണ് ഒൗദ്യോഗിക വിശദീകരണം. സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നത്തിൽ കുവൈത്ത് മധ്യസ്ഥ ശ്രമം നടത്തിവരുന്ന സാഹചര്യത്തിൽ ഖത്തർ വിദേശകാര്യ മന്ത്രിയുടെ കത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഡിസംബർ ഒമ്പതിന് ജി.സി.സി ഉച്ചകോടി സൗദിയിലെ റിയാദിൽ നടക്കാനിരിക്കുകയാണ്. ഉച്ചകോടിയിൽ ഖത്തർ പെങ്കടുക്കുമോ എന്ന് നയതന്ത്ര ലോകം ഉറ്റുനോക്കുന്നുണ്ട്. രണ്ട് പക്ഷവുമായും കുവൈത്ത് ചർച്ച ആരംഭിച്ചതായാണ് വിവരം. സൗദിയിൽ നടക്കുന്ന സമ്മേളനത്തിൽ ഖത്തർ പെങ്കടുക്കുകയാണെങ്കിൽ സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിലെ നിർണായക ചുവടുവെപ്പാവും അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.