കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഈടാക്കിവരുന്ന ഫയ ൽ ഓപണിങ് ഫീസ് നിർത്തലാക്കിയതായി ആരോഗ്യമന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിലെ പ്രൈവ റ്റ് മെഡിക്കൽ സർവിസസ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ നജ്ജാർ ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഉത്തരവ് പാലിക്കാത്ത ആരോഗ്യസ്ഥാപനങ്ങൾ നിയമ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. പല സ്വകാര്യ ആശുപത്രികളിലും വ്യത്യസ്ത നിരക്കിലാണ് ഫയല്‍ ഓപണ്‍ ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നത്. ഒരു ദീനാര്‍ മുതല്‍ അഞ്ചു ദീനാര്‍വരെയാണ് സാധാരണഗതിയിൽ ക്ലിനിക്കുകൾ ഈടാക്കുന്നത്. ചില പ്രത്യേക ആനുകൂല്യമെന്ന നിലയിൽ ഫയർ ഒാപണിങ് ഫീസ് ഒഴിവാക്കാറുണ്ട്. ഫയൽ ഓപണിങ്ങിന് വലിയ തുക ഈടാക്കുന്ന ആശുപത്രികളും രാജ്യത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യമന്ത്രാലയത്തിെൻറ പുതിയ ഉത്തരവ് താഴ്ന്ന വരുമാനക്കാരായ വിദേശികൾക്ക് വലിയ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.