കുവൈത്ത് സിറ്റി: തിമിർത്തു പെയ്ത മഴ തോർന്നിട്ടും മരം പെയ്യുന്ന പ്രതീതിയാണ് ഗൾഫ് രാജ്യ ങ്ങളിലെ ആഘോഷങ്ങൾക്ക്. നാട്ടിൽ ആഘോഷം കെട്ടടങ്ങിയാലും മറുനാട്ടിൽ ആവേശത്തിന് ഒരു ക ുറവുമുണ്ടാകില്ല. ആഘോഷം ഓണമാണെങ്കിൽ ഇപ്പറഞ്ഞതെല്ലാം അതിലേറെ യോജിക്കും. കുവൈത്തിൽ ഇപ്പോഴും പൂവിളികളുയരുന്ന പൊന്നിൻ ചിങ്ങത്തിലെ അത്തക്കാലമാണ്.തിരുവോണം കഴിഞ്ഞിട്ട് ദിവസങ്ങൾ പിന്നിട്ടെങ്കിലും ആഘോഷത്തിനോ ആവേശത്തോടെയുള്ള കൂട്ടായ്മകൾക്കോ അൽപം പോലും കുറവില്ല. എങ്ങും ഓണം തീർക്കുന്ന ആഘോഷത്തിെൻറ ഓളംതന്നെ.
മലയാളി അസോസിയേഷനുകൾ, കലാ സാംസ്കാരിക കൂട്ടായ്മകൾ, മതസംഘടനകൾ, യുവജന വേദികൾ, സൗഹൃദസംഘങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാടുനീളെ ഓണം ഇപ്പോഴും പൊടിപൊടിക്കുകയാണ്. പൂക്കളം തീർത്ത്, സദ്യവട്ടമൊരുക്കി മാവേലി എഴുന്നള്ളുന്നതിന് അപ്പുറം ഇക്കുറി വ്യത്യസ്ത ഘോഷയാത്രയും പലയിടങ്ങളിലും നടന്നു. സ്വദേശികൾക്കും മറ്റു വിദേശരാജ്യക്കാർക്കും കൗതുകം പകർന്ന ഓണം ഘോഷയാത്ര സാരഥി കുവൈത്തിെൻറ നേതൃത്വത്തിലാണ് നടന്നത്. തിരുവാതിരയും പുലികളിയും ചെണ്ടമേളവും മത്സരിച്ച് അരങ്ങുതകർക്കുന്ന ഓണാഘോഷത്തോടൊപ്പം പലയിടത്തും ഇൗദ് സംഗമംകൂടി നടക്കുന്നുണ്ട്. ആഘോഷം തുടങ്ങിയിട്ടേയുള്ളൂ എന്ന് അടിവരയിടുന്നതാണ് പലയിടത്തും നടക്കുന്ന തയാറെടുപ്പുകളും ആഘോഷപ്പെരുമയും. പൊതു അവധി ദിനങ്ങൾക്കായുള്ള കാത്തിരിപ്പിൽതന്നെയാണ് സംഘാടകരും കൂട്ടായ്മകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.