കുവൈത്ത് സിറ്റി: െഎശ്വര്യത്തിെൻറയും സമൃദ്ധിയുടെയും ഉത്സവമായ ഒാണം കുവൈത്തിലെ മലയാളികൾ ആഘോഷപൂർവം കൊണ്ടാടി. മലയാളി കുടുംബങ്ങളുടെ താമസയിടങ്ങളിലും മലയാളികളുടെ കമ്പനികളിലും സ്ഥാപനങ്ങളിലും പൂക്കളമിട്ടും സദ്യ ഒരുക്കിയുമാണ് ഒാണത്തെ വരവേറ്റത്. കേരളീയ പാരമ്പര്യത്തെയും സംസ്കാരത്തെയും അനുസ്മരിപ്പിക്കുന്നതായിരുന്നു കുവൈത്തി മലയാളികളുടെയും ആഘോഷങ്ങൾ. പലയിടങ്ങളിലും തൂശനിലയിൽ തന്നെ സദ്യ വിളമ്പി. അടപ്രഥമനും പപ്പടവും കായ വറുത്തതും സദ്യക്ക് മേെമ്പാടിയായി. വസ്ത്രങ്ങളിലുമുണ്ടായിരുന്നു പാരമ്പര്യത്തനിമ. പുരുഷന്മാർ മുണ്ടും ഷർട്ടും ധരിച്ച് ആഘോഷത്തിനെത്തിയപ്പോൾ സ്ത്രീകൾ കസവ് സാരിയണിഞ്ഞു. പല ഫ്ലാറ്റുകളിലും മലയാളികൾ ഒന്നിച്ചാണ് ഒാണസദ്യ ഒരുക്കിയത്.
വിവിധ സംഘടനകൾ ഒാണത്തോടനുബന്ധിച്ച് കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. വരും ദിവസങ്ങളിലും നിരവധി ഒാണാഘോഷ പരിപാടികൾ നടക്കും. ‘വള്ളംകളി’യും ‘വള്ളസദ്യ’യും ഒരുക്കിയാണ് അബ്ബാസിയ മേറ്റ്സ് കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചത്. മനോജ് പന്തളം ചിട്ടപ്പെടുത്തിയ ആക്ഷേപഹാസ്യ വഞ്ചിപ്പാട്ടിെൻറ ഈരടികൾക്കൊപ്പം കൂട്ടായ്മ അംഗങ്ങൾ തുഴയെറിഞ്ഞു. ഷാജി മാവേലിക്കരയാണ് തിരുവോണത്തോണി രൂപകൽപന ചെയ്തത്. വഞ്ചിപ്പാട്ടിൽ നാട്ടിലെയും കുവൈത്തിലെയും രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളാണ് ഇതിവൃത്തമായത്. 22ഓളം കുടുംബങ്ങൾ ചേർന്നാണ് ഓണസദ്യ ഒരുക്കി വിളമ്പിയത്.കോട്ടയം ജില്ല പ്രവാസി അസോസിയേഷെൻറ ഓണാഘോഷം ‘പൊന്നോണം 2017’ അബ്ബാസിയ അൽഫോൻസ ഹാളിൽ സെപ്റ്റംബർ എട്ടിന് രാവിലെ 9.30ന് ആരംഭിക്കും. ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ ഉദ്ഘാടനം ചെയ്യും. തിരുവാതിര, വഞ്ചിപ്പാട്ട്, ചെണ്ടമേളം, നൃത്തം, മാജിക്ഷോ, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കും. കുവൈത്തിലെ കോട്ടയം ജില്ലക്കാരായ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
തിരുവല്ല പ്രവാസി മലയാളി അസോസിയേഷെൻറ (ടിപ്മാക്) ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബർ 28ന് രാത്രി ഏഴിന് അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. ഒാണാഘോഷത്തിെൻറ ബ്രോഷർ വിനീത ലിജോയ്ക്ക് നൽകി ഷാജി ചിറയ്ക്ക്പ്പുറത്ത് പ്രകാശനം ചെയ്തു.
തോമസ് എബ്രഹാം, സാം ജോൺ, ബിജു വർഗീസ്, സുജൻ ഇടപ്രാൽ, ഷാജി മുതിരക്കാലയിൽ, ഷാരോൺ ജോർജ്, തോമസ് പി. എബ്രഹാം, ലിജോ ജോൺ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.