മസ്കത്ത്: ഒമാെൻറ പുരാതന-സാംസ്കാരിക പൈതൃക ചരിത്രത്തിൽ നാഴികക്കല്ലാവുന്ന കണ്ടെത്തലുകൾ മുദൈബിയിൽ നടന്ന പുരാവസ്തു പര്യവേക്ഷണത്തിൽ കണ്ടെത്തി. വെങ്കലയുഗത്തിെൻറ സാംസ്കാരിക പാരമ്പര്യത്തിലേക്ക് വെളിച്ചം വീശുന്ന വസ്തുക്കളാണ് ഇവിടെ നടത്തിയ ഉൽഖനനത്തിൽനിന്ന് ലഭിച്ചത്. ക്രിസ്തുവിന് 3100 വർഷങ്ങൾക്ക് മുമ്പ് ഇവിടെ ചെമ്പിെൻറ പണിപ്പുരകൾ ഉണ്ടായിരുന്നതായി ഇവിടെനിന്ന് ലഭിച്ച പുരാവസ്തുക്കളിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായി. ഒമാൻ സാംസ്കാരിക- പാരമ്പര്യ മന്ത്രാലയം ജർമനിയിലെ തുബിൻഗൻ സർവകലാശാലയുമായി സഹകരിച്ച് നടത്തിയ മൂന്നാമത്തെ പര്യവേക്ഷണത്തിലാണ് ഇൗ കണ്ടെത്തൽ. 2015ലാണ് ഇവിടെ പര്യവേക്ഷണം ആരംഭിച്ചത്. ഇൗ കാലയളവിനുള്ളിൽ തന്നെ വടക്കൻ ശർഖിയ്യ ഗവർണറേറ്റിൽ നിരവധി കണ്ടെത്തലുകൾ നടത്തിയിരുന്നു.
മുദൈബിയിലെ അൽ കഷ്ബ മേഖലയിൽ കല്ലുകൊണ്ടും മണ്ണുകൊണ്ടും നിർമിച്ച നിരവധി കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. വെങ്കല യുഗത്തിേലതെന്ന് അറിയപ്പെടുന്ന കല്ലുകൊണ്ടുണ്ടാക്കിയ ടവറിെൻറ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു. ഇൗ പുരാതന വസ്തുക്കളുടെ സാമ്പിളുകളിൽ നടത്തിയ കാർബൺ ഡേറ്റിങ് പരിശോധനയിലാണ് ഇവക്ക് ബി.സി 3100 വരെ പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. ഇവിടെ കണ്ടെത്തിയ ചെമ്പ് പണിപ്പുര മാനവചരിത്രത്തിലെതന്നെ ഏററവും പഴയ പണിപ്പുരയായി കണക്കാക്കുന്നു. കഴിഞ്ഞ ജനുവരിയിൽ ഇൗ മേഖലയിൽനിന്നും 3,000 കുന്തത്തലകൾ, 10 പാമ്പിെൻറ രൂപത്തിലുള്ള പ്രതിമകൾ തുടങ്ങിയവ ഇൗ സമയത്ത് കണ്ടെത്തിയിരുന്നു.
വെങ്കലയുഗത്തിന് ശേഷം വന്ന ഇരുമ്പ് യുഗത്തിലെ ദൈവിക ചിഹ്നങ്ങളാണ് ഇവയെന്നാണ് കണക്കാക്കപ്പെടുന്നത്. സാംസ്കാരിക പാരമ്പര്യ മന്ത്രാലയം ഫ്രാൻസിലെ സോർബോൺ സർവകലാശാലയുമായി സഹകരിച്ച് ആദം മേഖലയിലെ അൽ മദ്മറിലും പര്യവേക്ഷണങ്ങൾ നടത്തിയിരുന്നു. പകുതി നിർമാണം പൂർത്തിയായ രണ്ടു പാത്രങ്ങൾ, പാത്രങ്ങളുടെ ചെറിയ തുണ്ടുകൾ തുടങ്ങിയവയാണ് ഇവിടെനിന്ന് കണ്ടെത്തിയത്.സംഘം മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ നടത്തുന്നുണ്ട്. ഗവേഷണത്തിലൂടെ ഇരുമ്പ് യുഗത്തിലെ ജനങ്ങളുടെ സംസ്കാരം, ജനങ്ങളുടെ ജീവിതരീതി തുടങ്ങിയവയിലെ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം ചെമ്പ്, വെങ്കല യുഗങ്ങളിലെ ആയുധങ്ങളുടെ മറ്റും നിരവധി അവിശിഷ്ടങ്ങളും ഗേവഷകർക്ക് കിട്ടിയിട്ടുണ്ട്. ഗവേഷണം പൂർത്തിയാവുന്നതോടെ ലോകത്തിെല പ്രധാന പുരാതന സംസ്കാരങ്ങളുടെ പട്ടികയിൽ ഒമാനും ഇടം പിടിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.