കുവൈത്ത് സിറ്റി: പുകവലിയുടെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പുകവലി രഹിത ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ട് പ്രത്യേക കാമ്പയിനുമായി ആരോഗ്യ മന്ത്രാലയം. വിദ്യാർഥികൾക്കും മുതിര്‍ന്നവര്‍ക്കുമിടയിൽ പുകവലി രഹിത ജീവിതശൈലി രൂപപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ കാമ്പയിൻ കാലയളവിൽ നടപ്പിലാക്കും. മേയ് 31ന് ലോക പുകവലി വിരുദ്ധ ദിനം വരെ നീളുന്ന കാമ്പയിൻ കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലായി വിവിധ പരിപാടികൾ അവതരിപ്പിക്കും. എക്സിബിഷനുകൾ, ബോധവത്കരണ ബ്രോഷറുകളുടെ വിതരണം, വിഡിയോ പ്രദര്‍ശനം തുടങ്ങിയവയും കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിക്കും. പുകവലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിനായി വാണിജ്യ സമുച്ചയങ്ങളിൽ പ്രദർശനങ്ങൾ നടത്തും.
പുകവലിയുടെ മാനസികവും സാമൂഹികവുമായ വശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുമെന്ന് ഹെൽത്ത് പ്രൊമോഷൻ ഡിപ്പാർട്മെന്റ് ഡയറക്ടർ ഡോ.അബീർ അൽ ബഹ്വ പറഞ്ഞു. ഇ-സിഗരറ്റുകളുടെ ഉപയോഗവും ഗൗരവത്തിൽ കാണണമെന്നും ഇത്തരം ഉല്പന്നങ്ങളുടെ ഉപഭോഗവും നിരുത്സാഹപ്പെടുത്തണമെന്നും അൽ ബഹ്വ കൂട്ടിച്ചേർത്തു. 13-15 വയസ്സുവരെയുള്ള കുട്ടികൾ മുതിർന്നവരേക്കാൾ മൂന്നിരട്ടി ഇ-സിഗരറ്റുകൾ വലിക്കുന്നതായി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. 34 രാജ്യങ്ങൾ ഇ-സിഗരറ്റിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. ഇ-സിഗരറ്റിന് പ്രായപരിധി നിർബന്ധമാക്കാത്ത 88 രാജ്യങ്ങളും യാതൊരു നിയന്ത്രണവുമില്ലാത്ത 74 രാജ്യങ്ങളും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.