ജിദ്ദ: അഗ്നിബാധയുണ്ടായപ്പോൾ വീടിനുള്ളിൽ കുടുങ്ങിയ മൂന്നു കുട്ടികളെ രക്ഷപ്പെടുത്തിയ യുവാക്കൾക്ക് മക്ക മേഖല ഗവർണറുടെ ആദരം. അബ്ദുൽ അസീസ് സഹ്റാനി, ഇബ്രാഹീം അസീസി എന്നീ രണ്ടു യുവാക്കളെയാണ് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ ജിദ്ദയിലെ ഒാഫിസിൽ സ്വീകരിച്ച് ആദരിച്ചത്. മേഖല സിവിൽ ഡിഫൻസ് മേധാവി കേണൽ അലി അൽമുൻതസരിയും സന്നിഹിതനായിരുന്നു. മുഴുവൻ സൗദികൾക്കും അഭിമാനകരമാണ് ഇരുവരുടെയും പ്രവർത്തനമെന്ന് ഗവർണർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മക്കയിലെ ഹയ്യ് ഖദ്റാഇലെ ഇരുനില കെട്ടിടത്തിൽ അഗ്നിബാധയുണ്ടായത്.
പ്രദേശത്തുകൂടി വാഹനത്തിൽ പോകുന്നതിനിടയിലാണ് ഒരു കെട്ടിടത്തിെൻറ ജനലിനുള്ളിലൂടെ പുകപടലം ഉയരുന്നത് തങ്ങളുടെ ശ്രദ്ധയിൽപെട്ടതെന്ന് അബ്ദുൽ അസീസ് സഹ്റാനി പറഞ്ഞു. വാഹനം നിർത്തി കാര്യങ്ങൾ അന്വേഷിച്ചു. അഗ്നിബാധയാണെന്നും അകത്ത് കുട്ടികൾ കുടുങ്ങിയിട്ടുണ്ടെന്നും അറിയാൻ സാധിച്ചു. ഉടനെ പാർക്കിങ് ഷെഡിനു മുകളിലൂടെ കെട്ടിടത്തിെൻറ മുകളിലേക്കു കയറി. കുട്ടികളുള്ള ഫ്ലാറ്റിെൻറ ജനലിനടുത്തെത്തി. ഏറെ സാഹസപ്പെട്ട് ജനൽ പൊളിച്ചു. അകത്ത് കുടുങ്ങിയ ഒാരോരുത്തരെയായി രക്ഷപ്പെടുത്തി.താഴെ നിലയിലെത്തിച്ചപ്പോഴേക്കും കുട്ടികൾക്ക് നേരിയ ശ്വാസതടസ്സമനുഭവപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.