കുവൈത്ത് അമീറിന് സൗദി രാജാവിെൻറ കത്ത്

കുവൈത്ത് സിറ്റി: സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ കത്ത് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് കൈമാറി.
ചൊവ്വാഴ്ച ബയാൻ പാലസിൽ നടന്ന ചടങ്ങിൽ സൗദി രാജ ദീവാനിയയിലെ ഉപദേഷ്ടാവ് അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് ആണ് അമീറിനെ കത്ത് ഏൽപിച്ചത്. ഇരു രാജ്യങ്ങൾക്കുമിടയിലെ അയൽപക്ക -സുഹൃദ്ബന്ധങ്ങൾ കൂടുതൽ ഉൗഷ്മളമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കത്തിെൻറ ഉള്ളടക്കം എന്നാണ് ഒൗദ്യോഗിക വിശദീകരണം.
മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളിൽ സൗദിയുടെ നിലപാടും കത്തിലുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു. ഖത്തറുമായി ബന്ധപ്പെട്ട പ്രശ്നം പരിഹാരമാവാതെ തുടരുന്ന പശ്ചാത്തലത്തിൽ ജി.സി.സി ഉച്ചകോടി സൗദിയിലെ റിയാദിൽ ഇൗമാസം നടക്കാനിരിക്കെ കത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്.
കുവൈത്ത് അമീരി ദീവാനിയ കാര്യ മന്ത്രി ശൈഖ് അലി അൽ ജർറാഹ് അസ്സബാഹും അമീറുമായുള്ള കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.

Tags:    
News Summary - Letter for Kuwait Ameer , Kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.