കുവൈത്ത് സിറ്റി: ജൂണിൽ കുവൈത്തിൽ 125 ഇന്ത്യക്കാർ മരിച്ചു. മാർച്ച് മുതൽ 100ന് മേൽ ഇന്ത്യക്കാർ ഒാരോ മാസവും മരിച്ചിട്ടുണ്ട്. മാർച്ച് (100), ഏപ്രിൽ (105), മേയ് (120) എന്നിങ്ങനെയാണ് മരണം.
കോവിഡ് വ്യാപിക്കുന്നതിന് മുമ്പുള്ളതിനെ അപേക്ഷിച്ച് ഇരട്ടിയിലേറെയാണ് മരണം. കഴിഞ്ഞ വർഷം ജനുവരിയിൽ 55, ഫെബ്രുവരിയിൽ 56, മാർച്ചിൽ 43, ഏപ്രിൽ 38, മേയ് 59 എന്നിങ്ങനെയായിരുന്നു മരണം. 2020 ജൂൺ മുതലാണ് മരണ നിരക്ക് ഉയർന്നത്.
കഴിഞ്ഞ വർഷം ജൂണിൽ 124 പേർ മരിച്ചു. ജൂലൈയിൽ റെക്കോഡ് മരണമായിരുന്നു (288). ആഗസ്റ്റ് (172), സെപ്റ്റംബർ (137), ഒക്ടോബർ (117), നവംബർ (99), ഡിസംബർ (91) എന്നിങ്ങനെയാണ് കഴിഞ്ഞ വർഷത്തെ കണക്ക്.
ഇൗ വർഷം ജനുവരിയിൽ 101 പേരും ഫെബ്രുവരിയിൽ 56 പേരും മരിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ മാസങ്ങളിൽ തന്നെയാണ് മരണ നിരക്കും ഉയർന്നിട്ടുള്ളത്. കോവിഡ് തന്നെയാണ് മരണ നിരക്ക് ഉയരാൻ കാരണമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഇൗ മാസം പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞുവരുന്നുണ്ട്. മഹാമാരിക്കെതിരെ അതിജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. കഴിഞ്ഞ വർഷം ആദ്യ ആറുമാസങ്ങളിൽ 375 ഇന്ത്യക്കാരാണ് ജീവൻ വെടിഞ്ഞതെങ്കിൽ ഇൗ വർഷം ജൂൺ അവസാനംവരെ 607 പേർ മരിച്ചു. കഴിഞ്ഞ വർഷം ആദ്യ അഞ്ച് മാസത്തിൽ 251 പേർ മാത്രമായിരുന്നു മരിച്ചിരുന്നത്.
അതിനുശേഷമാണ് കുത്തനെ ഉയർന്നത്. ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. വാക്സിനേഷൻ സുഗമമായി പുരോഗമിക്കുന്നതിനാലും തൊഴിൽ, ജീവിതം എന്നിവക്ക് ഉണ്ടാകുന്ന ആഘാതം കണക്കിലെടുത്തുമാണ് കേസുകൾ ഉയർന്നുനിന്നിട്ടും ലോക്ഡൗൺ പോലെയുള്ള നടപടികളിലേക്ക് കടക്കാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.