കുവൈത്ത് സിറ്റി: പ്രളയാനന്തര വയനാടിെൻറ പുനർനിർമാണത്തിൽ പങ്കാളിയാവുമെന്ന് ക ുവൈത്ത് വയനാട് അസോസിയേഷൻ തീരുമാനിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ വിളിച്ചുചേർത്ത അടിയന്തര പൊതുയോഗം നിലവിൽ സംഘടന ചെയ്യുന്ന അടിയന്തര സേവനങ്ങൾ വിലയിരുത്തി. സമഗ്രമായ രീതിയിൽ സഹായം സ്വരൂപിക്കാനും അർഹരായവർക്ക് പുനരധിവാസ സഹായവും നൽകാൻ യോഗം അനുമതി നൽകി. അസോസിയേഷൻ അംഗങ്ങളിൽ പ്രളയബാധിതരെ കണ്ടെത്തി സഹായിക്കാനും യോഗം എക്സിക്യൂട്ടിവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ഒരാഴ്ചകൊണ്ട് രണ്ടു ലക്ഷം രൂപയോളം സ്വരൂപിച്ച് വയനാട്ടിലെ വിവിധ മേഖലകളിൽ ഭക്ഷണം, ശുചീകരണ സാമഗ്രികൾ, നിലമ്പൂരിലേക്ക് മെഡിക്കൽ ബെഡ്ഡുകൾ എന്നിവ എത്തിക്കാൻ ആവശ്യമായത് ചെയ്തതായി സെക്രട്ടറി ജസ്റ്റിൻ ജോസ് പൊതുയോഗത്തെ അറിയിച്ചു. താമസയോഗ്യ സ്ഥലങ്ങളുടെ റെസിഡൻഷ്യൽ മാപ്പിങ്ങും കൃഷിസ്ഥലങ്ങളുടെ അഗ്രികൾചറൽ മാപ്പിങ്ങും നടപ്പിലാക്കണമെന്നും ഭൂമിയെ തരംതിരിച്ചു യോഗ്യമായ കൃഷിക്ക് മാത്രം അനുമതി നൽകണമെന്നും രക്ഷാധികാരി ബാബുജി ബത്തേരി പറഞ്ഞു. വയനാടിന് കുവൈത്ത് ഇടുക്കി അസോസിയേഷെൻറ സഹായം പ്രസിഡൻറ് വി.സി. മാത്യുവിൽനിന്ന് ചാരിറ്റി കൺവീനർ മിനി കൃഷ്ണ ഏറ്റുവാങ്ങി. മുൻകാല ഭാരവാഹികളായ അലക്സ് മാനന്തവാടി, അക്ബർ വയനാട്, ജിനേഷ് ജോസ്, ജോമോൻ ജോസ്, ഷിബു ആബേൽ, ബ്ലെസ്സൺ, എക്സിക്യൂട്ടിവ് അംഗങ്ങളായ അനീഷ്, അസൈനാർ, ടി.പി. സലിം, സുരേന്ദ്രൻ എന്നിവരും രതീഷ് രംഗനാഥൻ, ജിൽജിത്ത് എന്നിവരും നിർദേശങ്ങൾ സമർപ്പിച്ചു. നാട്ടിൽ സംഘടനയുടെ പ്രവർത്തനങ്ങൾ നടത്തുന്ന മുൻ ഭാരവാഹികളായ റോയ് മാത്യു, റെജി ചിറയത്ത്, ഷറഫുദ്ദീൻ എന്നിവർക്ക് യോഗം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.