18 പ്രദേശങ്ങളില്‍ ഇന്ന് ജലവിതരണം തടസ്സപ്പെടും

കുവൈത്ത് സിറ്റി: പുതിയ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനാലും അറ്റകുറ്റപ്പണികള്‍ നടത് തുന്നതിനാലും രാജ്യത്തെ 18 പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ജലവിതരണം തടസ്സപ്പെടുമെന്ന് ജലവൈദ്യുതി മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് എട്ടുമുതല്‍ 16 മണിക്കൂറായിരിക്കും ജലവിതരണം തടസ്സപ്പെടുത്തുക. രാജ്യത്തെ പ്രധാന വെള്ളം നിറക്കുന്ന കേന്ദ്രമായ അംഗറയിലും വെള്ളമുണ്ടാവുകയില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.

സുലൈബിയ താമസകേന്ദ്രം, വ്യവസായ കേന്ദ്രം, അന്തലൂസ്, ഫിര്‍ദൗസ്, അര്‍ദിയ, റാബിയ, ശുവൈഖ് വ്യവസായ മേഖല, അല്‍റായി, സുലൈബീകാത്ത്, ദോഹ, നഹ്ദ, റിഗ്ഗഇ, അംഗറ, ഖൈറാന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ജലവിതരണമാണ് തടസ്സപ്പെടുക. ജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട് ക്ഷമിക്കണമെന്നും അടിയന്തര സാഹചര്യമുണ്ടെങ്കില്‍ 152 എന്ന നമ്പറില്‍ വിളിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.