കുവൈത്ത് സിറ്റി: 37 രാജ്യങ്ങളിൽനിന്നുള്ള 200 സിവിൽ, മിലിട്ടറി ഏവിയേഷൻ കമ്പനികളെ പെങ്കടുപ്പിച്ച് കുവൈത്ത് എയ ർ ഷോ ആരംഭിച്ചു.
കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ രക്ഷാകർതൃത്വത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് അനുബന്ധമായുള്ള അമീരി എയർപോർട്ടിലാണ് പരിപാടി. വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളും വിവിധ തരം വിമാനങ്ങൾ, ഹെലികോപ്ടറുകൾ, എൻജിൻ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനവുമുണ്ട്. ‘വിഷൻ 2035’ പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപകരെ ആകർഷിക്കാൻ അധികൃതർ ലക്ഷ്യമിടുന്നു.
സെമിനാറുകളും പ്രദർശനങ്ങളും മറ്റു വൈജ്ഞാനിക പരിപാടികളും എയർ ഷോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളിലാണ് പൊതുജനങ്ങൾക്ക് ഏരിയൽ ഷോ കാണാൻ അവസരം. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, അമീരി ദിവാൻ, സിവിൽ ഏവിയേഷൻ വകുപ്പ്, വാർത്താവിനിമയ മന്ത്രാലയം എന്നിവയുടെ സംയുക്ത സഹകരണത്തിലാണ് പരിപാടി. 60000ത്തോളം ആളുകൾ ഇത്തവണ എയർ ഷോ കാണാനെത്തുമെന്നാണ് കണക്കുകൂട്ടൽ. 57 എയർക്രാഫ്റ്റുകൾ ഉൾപ്പെടെ 144 അന്താരാഷ്ട്ര, തദ്ദേശീയ സിവിൽ, മിലിട്ടറി ഏവിയേഷൻ കമ്പനികൾ മേളയിൽ പെങ്കടുക്കും. 2018 ജനുവരിയിലാണ് ഇതിന് മുമ്പ് കുവൈത്ത് വ്യോമയാന പ്രദർശനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.