കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലിക്കെത്തുന്ന വിദേശികളുടെ വൈദഗ്ധ്യം പരിശോധിക്കാ ൻ സംവിധാനം ഏർപ്പെടുത്തുന്നത് ആലോചിക്കുന്നു.
മാൻപവർ പബ്ലിക് അതോറിറ്റി ഇതുസം ബന്ധിച്ച് പഠനം നടത്തിവരുകയാണ്. ആദ്യഘട്ടത്തിൽ തൊഴിലാളികൾ കുവൈത്തിൽ എത്തിയാല ാണ് പരിശോധനക്ക് വിധേയമാകേണ്ടിവരുക. പിന്നീട് സ്വന്തം നാട്ടിൽവെച്ചുതന്നെ കഴിവുതെളിയിക്കേണ്ട രീതിയിലേക്ക് സംവിധാനം മാറ്റും.
വൈദഗ്ധ്യം വേണ്ട ചില ജോലികൾക്ക് കൊണ്ടുവന്ന വിദേശികൾക്ക് ബന്ധപ്പെട്ട മേഖലയിൽ വേണ്ടത്ര ഗ്രാഹ്യമില്ല എന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിലാണ് അധികൃതർ പുതിയ വഴി തേടുന്നത്. അതത് പ്രഫഷനിലെ അടിസ്ഥാന കാര്യങ്ങൾ പരിശോധിക്കപ്പെടും. ബിരുദം നേടിയ ഉടൻ കുവൈത്തിൽ എത്തുന്ന പലരും തൊഴിൽ പരിശീലനം നേടുന്നത് ഇവിടെ എത്തിയ ശേഷമാണ്.
ഇൗ സാഹചര്യം ഒഴിവാക്കാൻ ചുരുങ്ങിയത് അഞ്ചുവർഷത്തെ ജോലിപരിചയമുള്ളവരെ മാത്രം റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന നിർദേശം നേരേത്ത ഉയർന്നുവന്നിരുന്നു. വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കെ തന്നെ പലർക്കും ഒന്നുമറിയാത്ത സ്ഥിതിയുണ്ടെന്നാണ് മാൻപവർ അതോറിറ്റി ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.