കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കി തൊഴിൽ പെർമിറ്റ് ന േടിയ മൂന്ന് ഇന്ത്യൻ എൻജിനീയർമാർ കസ്റ്റഡിയിലായതായി റിപ്പോർട്ട് കുവൈത്ത് എജിന ീയേഴ്സ് സൊസൈറ്റി മേധാവി ഫൈസൽ അൽ അത്താലിനെ ഉദ്ധരിച്ച് അൽറായ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രാഥമികാന്വേഷണത്തിൽ മൂവരുടെയും സർട്ടിഫിക്കറ്റുകൾ അധികാരികമല്ലെന്ന് വ്യക്തമായതായി ഫൈസൽ അൽ അത്താൽ പറഞ്ഞു. പെട്രോളിയം മേഖലയിൽ എൻജിനീയർ തസ്തികയിൽ ജോലിചെയ്യുന്ന മൂന്ന് ഇന്ത്യക്കാരെയാണ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തത്. രണ്ടുപേർ എൻജിനീയർമാരായി ജോലി ചെയ്തു വരികയായിരുന്നു.
വർക്ക് പെർമിറ്റ് പുതുക്കുന്നതിെൻറ ഭാഗമായി മാൻപവർ അതോറിറ്റിയെ സമീപിച്ചപ്പോഴാണ് സർട്ടിഫിക്കറ്റുകൾ ആധികാരികമല്ലെന്ന് കണ്ടെത്തിയത്. അടുത്തിടെ തൊഴിൽ വിസയിൽ കുവൈത്തിലെത്തിയ ആളാണ് മൂന്നാമൻ. ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ചാണ് മൂന്നുപേരുടെയും ഫയലുകൾ പരിശോധിച്ചതെന്നും അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റിനായി ഇവർ സൊസൈറ്റിയെ സമീപിച്ചിരുന്നെങ്കിലും മാനദണ്ഡം പാലിക്കപ്പെടാത്തതിനാൽ അംഗീകാരം നൽകിയിരുന്നില്ലെന്നും കെ.എസ്.ഇ ചെയർമാൻ പറഞ്ഞു. അക്രഡിറ്റേഷന് അർഹരല്ലെന്ന് കാണിച്ച് മൂവരുടെയും ഫയലുകൾ എൻജിനീയേഴ്സ് സൊസൈറ്റി പ്രോസിക്യൂഷന് കൈമാറിയിരുന്നു. മാൻപവർ അതോറിറ്റിയുടെ ഫയലുകളിലും ഇവർ എൻജിനീയർമാരാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ലഭ്യമായിരുന്നില്ല. സർക്കാർ വകുപ്പുകൾ തമ്മിൽ ഇലക്ട്രോണിക് ലിങ്കിങ് നടപ്പാക്കിയതുമൂലമാണ് ക്രമേക്കേട് എളുപ്പത്തിൽ കണ്ടെത്താൻ സഹായകമായതെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.