കുവൈത്ത് സിറ്റി: ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത് കിരീടാവകാശിയായി അ വരോധിക്കപ്പെട്ടിട്ട് ഇന്നേക്ക് 13 വർഷം.
2006 ഫെബ്രുവരി 20നാണ് അദ്ദേഹം രാജ്യത്തെ ഭരണപദ വിയിൽ അമീറിനുമാത്രം പിറകിൽ വരുന്ന കിരീടാവകാശി സ്ഥാനത്ത് അവരോധിക്കപ്പെട്ടത്. മുൻ അമീർ ശൈഖ് ജാബിർ അൽ അഹ്മദ് അൽജാബിർ അസ്സബാഹിെൻറ വിയോഗത്തെ തുടർന്ന് ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹ് അമീറായതോടെയാണ് സബാഹ് കുടുംബത്തിലെ മുതിർന്ന അംഗങ്ങളിലൊരാളായ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിനെ കിരീടാവകാശി പദവി തേടിയെത്തുന്നത്. അമീറിെൻറ നേതൃത്വത്തിൽ കുവൈത്ത് പുതിയ കാലത്തിെൻറ വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നേറിയപ്പോഴെല്ലാം ശക്തമായ പിന്തുണയും പ്രോത്സാഹനവും നൽകിയത് ശൈഖ് നവാഫ് ആണ്. 1962ൽ ഹവല്ലി ഗവർണറായി ഔദ്യോഗിക ജീവിതമാരംഭിച്ച ശൈഖ് നവാഫ് 78ലും പിന്നീട് 86-88 കാലത്തും ആഭ്യന്തര മന്ത്രിയായും 88ലും 90ലും പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു.
’91ൽ തൊഴിൽ-സാമൂഹിക മന്ത്രാലയത്തിെൻറ ചുമതല വഹിച്ച അദ്ദേഹം ’94ൽ നാഷനൽ ഗാർഡ് മേധാവിയായി. 2003ൽ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് കിരീടാവകാശിയായി ഉയർത്തപ്പെട്ടത്. ചെറിയ ഗ്രാമമായി മാത്രം അറിയപ്പെട്ടിരുന്ന ഹവല്ലി ഗവർണറേറ്റിനെ നാഗരിക, വാണിജ്യ കേന്ദ്രമാക്കി വികസിപ്പിച്ചതിൽ ശൈഖ് നവാഫ് അൽ അഹ്മദിനുള്ള പങ്ക് എടുത്ത് പറയേണ്ടതാണ്. വിവിധ വകുപ്പുകളിൽ മന്ത്രിയായിരുന്നപ്പോൾ രാജ്യത്തിെൻറ വികസനത്തിന് ഏറെ സംഭാവനകളർപ്പിച്ച അദ്ദേഹം സദ്ദാംഹുസൈെൻറ കുവൈത്ത് അധിനിവേശ കാലത്ത് അന്നത്തെ ഭരണനേതൃത്വത്തോടൊപ്പം രാജ്യത്തിെൻറ അഭിമാനം സംരക്ഷിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നു. സ്ഥാനാരോഹണത്തിെൻറ 13ാം വാർഷികം ആഘോഷിക്കുന്ന കിരീടാവകാശിക്ക് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽമുബാറക് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിം തുടങ്ങി നിരവധി പ്രമുഖർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.