കുവൈത്ത് സിറ്റി: ഇൗജിപ്തിൽ നിക്ഷേപത്തിന് കുവൈത്തി നിക്ഷേപകർ സന്നദ്ധമാണെന്ന് വാണിജ്യ മന്ത്രി ഖാലിദ് അൽ റൗദാൻ പറഞ്ഞു. നിലവിൽ തന്നെ കുവൈത്ത് ഇൗജിപ്തിലെ നാലാമത്തെ വലിയ നിക്ഷേപകരാണ്. 40 കുവൈത്തി കമ്പനികളാണ് അവിടെ പ്രവർത്തിക്കുന്നത്. ‘സാഹോദര്യ പങ്കാളികൾ’ എന്ന പ്രമേയത്തിൽ നടന്ന ഒന്നാമത് ഇൗജിപ്ഷ്യൻ-കുവൈത്തി സഹകരണ ഫോറേത്താടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇൗജിപ്ഷ്യൻ സമ്പദ്വ്യവസ്ഥക്ക് കരുത്ത് പകരുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഫോറം നേരത്തെ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ് ആണ് ഉദ്ഘാടനം ചെയ്തത്. കുവൈത്തികൾക്ക് കൂടുതൽ നിക്ഷേപാവസരങ്ങൾ ഉണ്ടാക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം വർധിപ്പിക്കുകയും ലക്ഷ്യമാണ്. വാണിജ്യം 500 ദശലക്ഷം ഡോളർ മൂല്യത്തിലെത്തിക്കാനാണ് ലക്ഷ്യം. ഇൗജിപ്ഷ്യൻ വാണിജ്യമന്ത്രി അംറ് നാസർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.