മിശ്രിഫ്: കെഫാക് സോക്കർ ലീഗ് ഗ്രൂപ് മത്സരങ്ങളില്‍ ചാമ്പ്യൻസ് എഫ്.സി, യങ് ഷൂട്ടേഴ്സ് എഫ്.സി, ബ്രദേഴ്സ് കേരള, മലപ്പുറം ബ്രദേഴ്സ് ടീമുകള്‍ക്ക് വിജയം. ആദ്യ മത്സരത്തില്‍ സി.എഫ്.സി സാല്‍മിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചാമ്പ്യൻസ് എഫ്.സി പരാജയപ്പെടുത്തിയത്. കിഷോര്‍ ഇരട്ടഗോള്‍ നേടി. ഗോള്‍മഴ കണ്ട രണ്ടാം മത്സരത്തില്‍ യങ് ഷൂട്ടേഴ്സ് എഫ്.സി ഫഹാഹീൽ ബ്രദേഴ്സിനെതിരെ തകര്‍പ്പന്‍ ജയം നേടി. ഏകപക്ഷീയമായ ആറു ഗോളുകള്‍ പിറന്ന മത്സരത്തില്‍ നാല് ഗോളുകള്‍ നേടിയ ജിബിന്‍ ബാബുവും ഇരട്ട ഗോളുകള്‍ നേടിയ രാഹുലും വിജയശിൽപികളായി. മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിനെതിരെ ബ്രദേഴ്സ് കേരളയുടെ വിജയം. നിയാസും ഇര്‍ഷാദും വിജയികള്‍ക്ക് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിന് വേണ്ടി തോമസ് ആശ്വാസഗോള്‍ നേടി.
അവസാന മത്സരത്തിൽ മലപ്പുറം ബ്രദേഴ്സ് മറുപടിയില്ലാത്ത മൂന്ന് ഗോളിന് കുവൈത്ത് കേരള സ്റ്റാറിനെ കീഴടക്കി. ഹാരിസ് രണ്ട് ഗോളും ഫാസില്‍ ഒരു ഗോളും നേടി. മുതിർന്ന കളിക്കാര്‍ അണിനിരന്ന മാസ്റ്റേഴ്സ് ലീഗില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാക് കുവൈത്ത് സിയസ്കോയെ തോൽപിച്ചു. മാക് കുവൈത്തിന് വേണ്ടി ഫൈസലും മന്‍സൂറും ഗോള്‍ നേടിയപ്പോൾ നിയാസ് സിയാസ്കോയുടെ ആശ്വാസ ഗോള്‍ നേടി. രണ്ടാം മത്സരത്തില്‍ സി.എഫ്.സി സാൽമിയ 3-1ന് ട്രിവാൻഡ്രം സ്ട്രൈക്കേഴ്സിനെ തോൽപിച്ചു. നൗഷാദ്, ഉബൈസ്, അനോജ് എന്നിവര്‍ സി.എഫ്.സിക്ക് വേണ്ടിയും വി.എസ്. നജീബ് ട്രിവാൻഡ്രത്തിന് വേണ്ടിയും ഗോള്‍ നേടി. മൂന്നാം മത്സരത്തില്‍ പ്രസാദ് നേടിയ ഏക ഗോളിന് ഫഹഹീല്‍ എഫ്.സിയെ സോക്കര്‍ കേരള പരാജയപ്പെടുത്തി. ബ്രദേഴ്സ് കേരളയും സ്പാര്‍ക്സ് എഫ്.സിയും തമ്മില്‍ നടന്ന മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. സോക്കര്‍ ലീഗില്‍ മാന്‍ ഓഫ് ദി മാച്ചായി കിഷോർ, ജിബിന്‍ ബാബു, ഇര്‍ഷാദ്, ഷാനവാസ് എന്നിവരെയും മാസ്റ്റേഴ്സ് ലീഗില്‍ മന്‍സൂർ, ഉബൈസ്, പ്രസാദ്, റാസിഖ് എന്നിവരെയും തിരെഞ്ഞടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.