കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന എട്ടാമത് ഏഷ്യൻ ഷോട്ട്ഗൺ, 11ാമത് ഏഷ്യൻ എയർഗൺ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ ജൂനിയർ താരങ്ങൾ. ഒരു സ്വർണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമായി ആറ് മെഡൽ ഇതുവരെ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. കുവൈത്തിലെ ശൈഖ് സബാഹ് അൽ അഹ്മദ് ഒളിമ്പിക് ഷൂട്ടിങ് കോംപ്ലക്സിൽ നടക്കുന്ന ടൂർണമെൻറിൽ 12 താരങ്ങളും നാല് പരിശീലകരുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പെങ്കടുക്കുന്നത്. അർജുന അവാർഡ് ജേതാവ് ജസ്പാൽ റാണ, ഒളിമ്പ്യൻ സുമ ശിരൂർ എന്നിവർ പരിശീലക സംഘത്തിലുണ്ട്. ഇളവനിൽ വാളറിവൻ, ഹൃദയ് ഹസാരിക എന്നിവരാണ് 10 മീറ്റർ എയർറൈഫിൾ മിക്സഡ് ടീം ഇനത്തിൽ സ്വർണം നേടിയത്.
ജൂനിയർ തലത്തിലെ ലോക റെക്കോഡ് പ്രകടനവുമായാണ് ഇവർ സ്വർണപ്പതക്കമണിഞ്ഞത്. ഇതേ ഇനത്തിൽ ഇന്ത്യയുടെ മെഹുലി ഘോഷ്, അർജുൻ ബാബുത ടീം വെങ്കലം നേടി. ഇളവനിൽ വാളറിവൻ നേരത്തെ എയർ റൈഫിൾ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയിരുന്നു. ടീം ഇനത്തിൽ മെഹുലി ഘോഷ്, അർജുൻ ബാബുത ജോഡി വെള്ളിയും നേടി. ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളടക്കം ശക്തരുടെ നിരയുമായാണ് ഇന്ത്യൻ ടീം എത്തിയിട്ടുള്ളത്. നവംബർ 11നാണ് ടൂർണമെൻറ് സമാപിക്കുക. ടീമിനെ ഇന്ത്യൻ അംബാസഡർ കെ. ജീവ സാഗർ എംബസിയിൽ അത്താഴത്തിന് ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.