കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്വകാര്യ ക്ലിനിക്, ആശുപത്രി നടത്തിപ്പിന് കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ആരോഗ്യ മന്ത്രാലയം. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ നിർദേശങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകാരം നല്‍കിയതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവദി അറിയിച്ചു.
മന്ത്രിതല തീരുമാനം അനുസരിച്ച് ക്ലിനിക്കുകളുടെയോ ആശുപത്രികളുടെയോ ഉടമസ്ഥാവകാശ കരാറില്‍ ഒരാള്‍ കുവൈത്തി ഡോക്ടറായിരിക്കണം. അതോടൊപ്പം കൃത്രിമം തടയുന്നതിനായി സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ ലീസിന് നല്‍കുന്നതിലും ലൈസൻസ് ഉടമകള്‍ അല്ലാത്തവര്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.