കുവൈത്ത് സിറ്റി : ഐക്യരാഷ്്ട്രസഭയുടെ ഹ്യൂമാനിറ്റേറിയന്‍ ലീഡറായി കുവൈത്ത് അമീർ ശൈക ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെയും കാരുണ്യത്തിെൻറ കേന്ദ്രമായി കുവൈത്തി നെയും ഐക്യരാഷ്്ട്ര സഭ തെരഞ്ഞെടുത്തിട്ട് അഞ്ച് വർഷം പിന്നിട്ടു. ഇപ്പോഴും ലോകമെങ്ങും കാ രുണ്യത്തിെൻറ കൈകൾ നീട്ടുന്ന കുവൈത്തിന് അർഹതക്കുള്ള അംഗീകാരമാണ് ലഭിച്ചതെന്ന് ലോ കനേതാക്കൾ വിലയിരുത്തുന്നു. ഇന്നും നിലക്കാത്ത ചാരിറ്റി സഹായമാണ് കുവൈത്തില്‍ നിന്ന് ലോകത്തിൻറ വിവിധ കോണുകളിലേക്ക് ഒഴുകുന്നത്.
കഴിഞ്ഞ ആഴ്ചയില്‍ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ നിരവധി സഹായ പ്രവര്‍ത്തനങ്ങളാണ് കുവൈത്ത് നടത്തിയത്. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കുവൈത്തിലെ ചാരിറ്റി പ്രവര്‍ത്തകരാണ് ഇത്തരം സഹായ പ്രവര്‍ത്തനങ്ങളുടെ പിന്നിൽ. സഹായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുനീഷ്യയില്‍ അന്താരാഷ്്ട്ര നിലവാരത്തിലുള്ള സ്കൂളുകള്‍ തുനീഷ്യയിലെ കുവൈത്ത് അംബാസഡര്‍ അലി അല്‍ ദാഫിരി ഉദ്ഘാടനം ചെയ്തിരുന്നു. മാത്രമല്ല, സുഡാനിലുണ്ടായ വെള്ളപ്പൊക്കത്തിലും മഴയിലും ദുരിതമനുഭവിക്കുന്നവര്‍ക്കു സഹായഹസ്തവുമായി കുവൈത്തിെൻറ മുന്നാമത്തെ വിമാനം ഖാര്ത്തൂമിലെത്തിയിരുന്നു. 30 ടണ്‍ ആവശ്യവസ്തുക്കളാണ് കുവൈത്ത് ഖാര്ത്തൂമിലെത്തിച്ചിരുന്നത്.
സുഡാനിലെ ജനങ്ങളുടെ മാനസിക അവസ്ഥകള്‍ മനസ്സിലാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് അമീര്‍ സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനു കീഴില്‍ കുവൈത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സുഡാനിലെ കുവൈത്ത് അംബാസഡര്‍ അബ്്ദുല്‍ അല്‍ മജീം വ്യക്തമാക്കി.കുവൈത്തിലെ പ്രശസ്ത ചാരിറ്റി സംഘടനകളായ കുവൈത്ത് റെഡ് ക്രസൻറിെൻറ നേതൃത്വത്തിലാണ് 30 ടണ്‍ വസ്തുക്കള്‍ സംഘടിപ്പിച്ചിരുന്നത്. ഭക്ഷ്യപദാർഥങ്ങൾ, മരുന്നുകള്‍, മറ്റ് അവശ്യവസ്തുക്കൾ എന്നിവയാണ് സംഘം ഖാര്ത്തൂമിലെത്തിച്ചത്. വെള്ളപ്പൊക്കം മൂലം കൂടുതല്‍ നാശനഷ്്ടങ്ങളുണ്ടായ നീല്‍ അബയൾ, സിനാര്‍, ജസീറ തുടങ്ങിയ സ്ഥലങ്ങളിലേക്കു 270 ടണ്‍ അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ സംഘടന പദ്ധതി തയാറാക്കിയിട്ടുണ്ടെന്നു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന ഫഹദ് അബ്്ദുല്‍ അസീസ് വ്യക്തമാക്കി.
ലോകത്ത് എവിടെയുമുള്ള മനുഷ്യരുടെ കണ്ണുനീരൊപ്പാന്‍ സഹായമെത്തിക്കാന്‍ സദാ സന്നദ്ധമായിരിക്കണമെന്ന് ആഹ്വനം ചെയ്ത ഭരണാധികാരിയാണ് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. കാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന അമീര്‍ ശൈഖ് സബാഹിനെയും 2014 ലാണ് യു.എന്‍ ആദരിച്ചത്. മാനുഷിക മൂല്യങ്ങളുടെ രാജാവും, മാനുഷിക മൂല്യങ്ങളുടെ കേന്ദ്രവും എന്ന പദവി കുവൈത്തിനും അമീര്‍ ശൈഖ് സബാഹിനെയും തേടിയെത്തിയത്. അന്നത്തെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണാണ് യു.എന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.