കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ പൊടിക്കാറ്റിൽ പ്രധാന റോ ഡുകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കംചെയ്യാൻ അധികൃതർ പാടുപെട്ടു. ഹൈവേകളിൽ ഗതാഗതം തടസ്സപ്പെടും വിധം മണൽ റോഡിൽ നിറഞ്ഞു. ഗതാഗതം സുഗമമാക്കാൻ കഠിന പരിശ്രമം നടത്തിയാണ് അധികൃതർ റോഡ് വൃത്തിയാക്കിയത്. മരുഭൂമിയോട് ചേർന്ന റോഡുകളിലാണ് കാര്യമായി പൊടി നിറഞ്ഞത്. വിജനമേഖലയിലെ ഹൈവേകളിൽ ഗതാഗതം തടസ്സപ്പെടും വിധം മണൽ റോഡിൽ നിറഞ്ഞു. പൊടിക്കാറ്റ് വീശിയാൽ പിന്നാലെ റോഡുകളിലെ മണൽ നീക്കംചെയ്യുക എന്നത് പതിവാണ്. ഒരുനേരം ഏകദേശം 30,000 ക്യുബിക് മീറ്റർ മണൽവരെ നീക്കം ചെയ്യാനുണ്ടാകും.
ചിലനേരങ്ങളിൽ ഇത് ഇരട്ടിയായിരിക്കും. സബാഹിയ, സാൽമിയ, അബ്ദലി, കബദ് എന്നിവിടങ്ങളിൽ പൊതുമരാമത്ത് വകുപ്പിെൻറ മേൽനോട്ടത്തിലാണ് മണൽനീക്കിയത്. വഫ്റ റോഡിൽ റോഡ്-ഗതാഗത അതോറിറ്റിയാണ് ഈ ജോലി നിർവഹിക്കുന്നത്. റോഡുകളിൽ അടിഞ്ഞുകൂടുന്ന മണലിെൻറ അളവ് കുറക്കാൻ ഹൈേവകളുടെ ഓരത്ത് ഈന്തപ്പന വെച്ചുപിടിപ്പിക്കണമെന്ന നിർദേശം വന്നിട്ടുണ്ടെങ്കിലും ഇത് വേണ്ടത്ര നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.