കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് 2018ൽ നാടുകടത്തിയത് ഇഖാമ പരിശോധനയിൽ പിടിയിലാ യവർ, വിവിധ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചവർ, കോടതി നാടുകടത്തൽ വിധിച്ചവർ എന്നി വർ ഉൾപ്പെടെ 17,000 വിദേശികളെയെന്ന് റിപ്പോർട്ട്. പ്രതിദിനം ശരാശരി 46ലധികം പേർ വീതം വരു ം. നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാരാണ് കൂടുതൽ. ഇൗജിപ്തുകാർ, ഫിലിപ്പീനികൾ, ഇത്യോപ്യക്കാർ, ബംഗ്ലാദേശികൾ, ശ്രീലങ്കക്കാർ എന്നിവരാണ് യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിൽ. അമേരിക്കക്കാരും ബ്രിട്ടീഷ് പൗരന്മാരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു.
മദ്യം, മയക്കുമരുന്നു കേസുകളിലകപ്പെട്ടവരാണ് കയറ്റി അയച്ചവരിലധികവും. താമസനിയമം ലംഘിച്ചവർ, ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർ, ഗുരുതരമായ ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ എന്നിവരും പട്ടികയിലുണ്ട്. വൈദ്യപരിശോധനയിൽ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്. തൊട്ടുമുമ്പത്തെ വർഷത്തെ അപേക്ഷിച്ച് നാടുകടത്തപ്പെട്ടവരുടെ എണ്ണം കുറയുകയാണ് ചെയ്തത്.
താമസ, തൊഴിൽ നിയമലംഘകരിൽ വലിയൊരു വിഭാഗം പൊതുമാപ്പ് കാലത്ത് തിരിച്ചുപോയത് ഇതിനൊരു കാരണമാണ്. മുൻകാലത്തെ അപേക്ഷിച്ച് ഇപ്പോൾ നാടുകടത്തൽ നടപടിക്രമങ്ങൾ വേഗത്തിലാണ്. നാടുകടത്തേണ്ടവരെ ഒരാഴ്ചയിൽ കൂടുതൽ സെൻററിൽ താമസിപ്പിക്കുന്നില്ല. അതേസമയം, ചില സാമ്പത്തിക, ക്രിമിനൽ കേസുകളിൽ പ്രതികളായവർക്കെതിരെ കോടതികളിൽ കേസുകൾ നടക്കുന്നതിനാൽ നടപടികൾ വൈകാറുണ്ട്. താമസകാര്യ വകുപ്പിെൻറ കണക്കുപ്രകാരം 2017ൽ 29,000 പേരെ നാടുകടത്തിയിരുന്നു. 19,730 വിദേശികളാണ് 2016ൽ നാടുകടത്തൽ ശിക്ഷക്ക് വിധേയമാക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.