കുവൈത്ത് സിറ്റി: എണ്ണ, വാണിജ്യ മേഖലയിൽ ഇറാഖുമായി സഹകരണം ശക്തമാക്കുമെന്ന് കുവൈ ത്ത് വ്യക്തമാക്കി. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ ഇ റാഖ് സന്ദർശനത്തോടനുബന്ധിച്ച് നടത്തിയ ചർച്ചകളിൽ ഇതുസംബന്ധിച്ച് ധാരണയിലെ ത്തി. ഒൗപചാരികമായി വൈകാതെ കരാറുകളിൽ ഒപ്പിടും.
കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, ധനമന്ത്രി നായിഫ് അൽ ഹജ്റുഫ്, വാണിജ്യ മന്ത്രി ഖാലിദ് അൽ റൗദാൻ, എണ്ണ മന്ത്രി ഡോ. ഖാലിദ് അൽ ഫാദിൽ എന്നിവരും അമീറിനൊപ്പം ഇറാഖിലെത്തിയിരുന്നു. ഇറാഖ് പ്രസിഡൻറ് ബർഹാം സാലിഹ്, പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദി തുടങ്ങിയവരുമായി ഒരുദിവസം നീണ്ടുനിന്ന മാരത്തൺ ചർച്ചകളാണ് കുവൈത്ത് മന്ത്രിമാർ നടത്തിയത്. ജി.സി.സി ഇലക്ട്രിസിറ്റി ഗ്രിഡുമായി ഇറാഖിനെ ബന്ധിപ്പിക്കുന്നത് സംബന്ധിച്ചും ആലോചന നടന്നു.
കുവൈത്ത് അമീറിെൻറ നേതൃത്വത്തിലുള്ള സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് വളർത്തിയതായും പലവിധ പ്രതിസന്ധികൾ നേരിടുന്ന ഇറാഖിന് അയൽരാജ്യം നൽകുന്ന പിന്തുണയും സഹായവും വിലമതിക്കാനാവാത്തതാണെന്നും ഇറാഖ് സ്പീക്കൽ മുഹമ്മദ് ഹൽബൂസി പറഞ്ഞു. മേഖലയിലെ സുരക്ഷ സാഹചര്യവും സംഘർഷാവസ്ഥയുമായി ബന്ധപ്പെട്ട് ഇരുപക്ഷവും കാഴ്ചപ്പാടുകൾ പങ്കുവെച്ചതായി കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.