കുവൈത്ത് സിറ്റി: റമദാനിൽ മാത്രം രണ്ടു ലക്ഷത്തിന് മേൽ സിവിൽ െഎ.ഡി കാർഡ് ഇഷ്യൂ ചെയ്ത ു. പാസ്പോർട്ടിലെ ഇഖാമ സ്റ്റിക്കർ ഒഴിവാക്കി എമിഗ്രേഷൻ നടപടികൾക്ക് സിവിൽ െഎ.ഡി ആധാരമാക്കിയതിന് ശേഷം മുെമ്പങ്ങുമില്ലാത്ത തിരക്കാണ് സിവിൽ െഎ.ഡി ഒാഫിസുകളിൽ അന ുഭവപ്പെടുന്നത്.
അറബിയിലെയും ഇംഗ്ലീഷിലെയും പേരുകൾ കമ്പ്യൂട്ടർ സംവിധാനത്തിൽ പരിശോധിക്കുേമ്പാൾ അക്ഷരവ്യത്യാസം മൂലം പാസ്പോർട്ടിലെ പോലെയല്ല സിവിൽ െഎ.ഡിയിലെങ്കിൽ യാത്ര തടസ്സമാവുമെന്നാണ് ഇതിന് കാരണം. തെറ്റുതിരുത്താനെത്തുന്നവരെ കൊണ്ട് ഒാഫിസ് പരിസരം നിറഞ്ഞുകവിഞ്ഞു.
അതോറിറ്റി ജീവനക്കാർ കഠിനാധ്വാനം ചെയ്താണ് ഒരുമാസത്തിനിടെ രണ്ടു ലക്ഷം കാർഡ് ഇഷ്യൂ ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. കാർഡിൽ തെറ്റ് വരാതിരിക്കാൻ വിദേശികൾ മൂന്നു ഘട്ടങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്തമാക്കി. താമസകാര്യ വകുപ്പിന് അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പ് സൂക്ഷ്മ പരിശോധന നടത്തണം. പിന്നീട് താമസകാര്യ ഒാഫിസിൽനിന്ന് ലഭിക്കുന്ന രസീതുമായി ഒത്തുനോക്കണം. പേരിലോ പാസ്പോർട്ട് നമ്പറിലോ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ ആവശ്യപ്പെടാം. അതിനു ശേഷം സിവിൽ െഎ.ഡി ഇഷ്യൂ ചെയ്യുന്നതിനു മുമ്പ് വെബ്സൈറ്റിൽ പരിശോധിച്ച് തെറ്റുണ്ടെങ്കിൽ തിരുത്തലിന് അപേക്ഷിക്കാൻ കഴിയും.
പാസ്പോർട്ടിലെ ഇഖാമ സ്റ്റിക്കർ ഒഴിവാക്കി എമിഗ്രേഷൻ നടപടികൾക്ക് സിവിൽ െഎ.ഡി ആധാരമാക്കിയ ശേഷം പാസ്പോർട്ടിലെ പോലെയല്ല സിവിൽ െഎ.ഡിയിലെങ്കിൽ യാത്ര തടസ്സമാവുന്ന സാഹചര്യമുണ്ടായിരുന്നു. അറബിയിലെയും ഇംഗ്ലീഷിലെയും പേരുകൾ കമ്പ്യൂട്ടർ സംവിധാനത്തിൽ പരിശോധിക്കുേമ്പാൾ അക്ഷരവ്യത്യാസം ഉണ്ടെങ്കിൽ പ്രശ്നമാണ്. ജീവനക്കാരുടെ പിഴവുകൊണ്ട് അക്ഷരത്തെറ്റ് വരുന്നത് വ്യാപകമാണെന്ന് പരാതി ഉയർന്നിരുന്നു. തങ്ങളുടേതല്ലാത്ത കാരണത്താൽ വന്ന തെറ്റ് തിരുത്താൻ വീണ്ടും മന്ത്രാലയത്തിൽ പോവണമെന്ന് മാത്രമല്ല പുതിയ കാർഡിന് പണവും നൽകേണ്ടിവരുന്നു. പാസ്പോർട്ടിലെയും സിവിൽ െഎ.ഡിയിലെയും വ്യത്യാസം ശ്രദ്ധിക്കാതെ എമിഗ്രേഷൻ കൗണ്ടറിലെത്തി യാത്ര ചെയ്യാനാവാതെ മടങ്ങിയവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.