കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്നു. വരും മാസങ്ങളിലെ കനത്ത ചൂട് കണക്കിലെടുത്ത് ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലിക്ക് നിരോധനം ഏർപ്പെടുത്തി. രാവിലെ 11 നും വൈകുന്നേരം നാലിനും ഇടയിലാണ് നിയന്ത്രണമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ അറിയിച്ചു.
തൊഴിൽ വിപണിയെ നിയന്ത്രിക്കുന്നതിനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. തൊഴിലാളികൾക്ക് തണുത്ത വെള്ളം, പ്രഥമശുശ്രൂഷാ ഉപകരണങ്ങൾ, നല്ല ജോലി സാഹചര്യങ്ങൾ ഉറപ്പാക്കാൻ അനുയോജ്യമായ ഇടവേളകൾ എന്നിവയും ഒരുക്കണം.
നിയമങ്ങൾ ലംഘിക്കുന്നവർക്ക് കർശന ശിക്ഷകൾ നേരിടേണ്ടിവരുമെന്നും പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ മേധാവി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.