കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സിയിൽ വീണ്ടും ഭിന്നത രൂക്ഷമായതിനെ തുടർന്ന് മൂന്നു കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ പദവിയിൽനിന്ന് പുറത്താക്കി. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറുമാരായ അതീഖ് കൊല്ലം, ഇഖ്ബാൽ മാവിലാടം, സെക്രട്ടറി സലാം ചെട്ടിപ്പടി എന്നിവരെയാണ് പുറത്താക്കിയത്. വെള്ളിയാഴ്ച ചേർന്ന ദേശീയ കൗൺസിൽ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഇതോടെ, കേരള സംസ്ഥാന മുസ്ലിംലീഗ് നേതൃത്വം അംഗീകരിച്ച പാനലിലെ 11 ഭാരവാഹികളിൽ ജനറല്‍ സെക്രട്ടറി അടക്കമുള്ള ആറ് നേതാക്കളാണ് നാലു മാസത്തിനിടെ കേന്ദ്രകമ്മിറ്റിയിൽനിന്ന് പുറത്തായത്.
നാസർ മശ്ഹൂർ തങ്ങളെ അനുകൂലിക്കുന്ന വിഭാഗത്തിലുള്ളവരാണ് ഇപ്പോൾ പദവിയിൽനിന്ന് ഒഴിവാക്കപ്പെട്ട മൂന്നുപേരും. ഇവർക്ക് പകരം പി.വി. ഇബ്രാഹിം, അസീസ് വലിയകത്ത്, ഇസ്മാഇൗൽ ബേവിഞ്ച എന്നിവരെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഏതാനും മാസം മുമ്പാണ് മൂന്നു കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ രാജിവെച്ചത്. കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറായിരുന്ന ഫാറൂഖ് ഹമദാനി, ജനറൽ സെക്രട്ടറിയായിരുന്ന ഗഫൂർ വയനാട്, സെക്രട്ടറിയായിരുന്ന എം.ആർ. നാസർ എന്നിവരായിരുന്നു ഭാരവാഹിത്വം രാജിവെച്ചത്.
നേരത്തേ നാസർ മശ്ഹൂർ തങ്ങളുടെ നേതൃത്വത്തിൽ സമാന്തര അംഗത്വ കാമ്പയിൻ നടത്തുകയും അതു വഴി 1200ഒാളം പേരെ അംഗങ്ങളായി ചേർക്കുകയും ചെയ്തിരുന്നു. പിന്നീടുണ്ടായ സമവായത്തിെൻറ അടിസ്ഥാനത്തിൽ ഇൗ അംഗങ്ങളെ ഒൗദ്യോഗിക സംഘടനയിൽ ചേർക്കാനും നാസർ മശ്ഹൂർ തങ്ങൾ നേതൃത്വം നൽകുന്ന വിഭാഗത്തിന് 20 ദേശീയ കൗൺസിലർമാരെയും എട്ട് വർക്കിങ് കമ്മിറ്റി അംഗങ്ങളെയും മൂന്ന് കേന്ദ്ര ഭാരവാഹികളെയും അനുവദിക്കാനും തീരുമാനമെടുത്തിരുന്നു. അങ്ങനെ കേന്ദ്ര ഭാരവാഹികളായ മൂന്നുപേരുടെയും സ്ഥാനമാണ് ഇപ്പോൾ തെറിച്ചത്. യോഗങ്ങളിൽ പെങ്കടുക്കുന്നില്ലെന്ന കാരണം കാണിച്ച് കേന്ദ്ര ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ ഇവർക്ക് സെപ്റ്റംബർ 16ന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് ഉടൻ നടത്തണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് കെ.എം.സി.സി നേതൃത്വത്തിന് നൽകിയ കത്തിന് അനുകൂലമായ തീരുമാനമുണ്ടാകാത്തതിനാൽ മുസ്ലിംലീഗ് കേരള സംസ്ഥാന കമ്മിറ്റിക്ക് ഏതാനും ദിവസം മുമ്പ് കത്തയച്ചിട്ടുണ്ടെന്നും ആ കത്തിന് മറുപടി വന്ന് തീരുമാനമായതിന് ശേഷം യോഗങ്ങളിൽ പെങ്കടുക്കാമെന്നുമാണ് ഇവർ കാരണംകാണിക്കൽ നോട്ടീസിന് മറുപടി നൽകിയത്. ഇൗ മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് പുറത്താക്കൽ നടപടിയെടുത്തത്.
പുറത്താക്കലിനെതിരെ മുസ്ലിംലീഗ് കേരള സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകുമെന്ന് മൂവരും അറിയിച്ചിട്ടുണ്ട്. 320 അംഗ കേന്ദ്ര കൗൺസിലിൽ എഴുപതോളം പേർ മാത്രമാണ് വെള്ളിയാഴ്ച നടന്ന കേന്ദ്ര കൗൺസിലിൽ പെങ്കടുത്തതെന്നും ഒൗദ്യോഗിക വിഭാഗത്തിെൻറ അനുകൂലികളെ മാത്രം വിളിച്ച് യോഗം ചേരുകയായിരുന്നുവെന്നും പുറത്താക്കപ്പെട്ടവർ ആരോപിക്കുന്നു. അതിനാൽ, പുറത്താക്കൽ നടപടി സാധുവല്ലെന്നും നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിംലീഗ് കേരള സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകുമെന്നും അവർ പറഞ്ഞു.
കെ.എം.സി.സിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സജീവമാകാത്തതിന് നല്കിയ കാരണം കാണിക്കൽ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലാത്തതിനാല്‍ വിഷയം കമ്മിറ്റികളില്‍ ചര്‍ച്ച ചെയ്താണ് ഇവരെ ഒഴിവാക്കിയതെന്ന് ജനറല്‍ സെക്രട്ടറി സിറാജും പറഞ്ഞു. നാലുവർഷമായി കുവൈത്ത് കെ.എം.സി.സി ചെയർമാനായിരുന്ന സയ്യിദ് നാസർ മശ്ഹൂർ തങ്ങളുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗവും പ്രസിഡൻറായിരുന്ന ഷറഫുദ്ദീൻ കണ്ണേത്തിെൻറ നേതൃത്വത്തിലുള്ള മറുവിഭാഗവും തമ്മിൽ ഉടലെടുത്ത വിഭാഗീയത കേരള സംസ്ഥാന ലീഗ് നേതൃത്വത്തിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വർഷം നടന്ന കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പിൽ രണ്ടുപേരെയും നേതൃസ്ഥാനത്തുനിന്ന് മാറ്റിനിർത്തി ഇരു വിഭാഗത്തിൽനിന്നുമുള്ളവരെ ഉൾപ്പെടുത്തിയാണ് സമവായം രൂപപ്പെടുത്തിയത്. എന്നാൽ, ഷറഫുദ്ദീൻ കണ്ണേത്തിെൻറ വിഭാഗക്കാരായിരുന്നു നേതൃസ്ഥാനത്ത് ഭൂരിപക്ഷവും. രാജിവെച്ച ഫാറൂഖ് ഹമദാനി, ഗഫൂർ വയനാട്, എം.ആർ. നാസർ എന്നിവർ നേരത്തേ ഷറഫുദ്ദീൻ കണ്ണേത്ത് പക്ഷത്തായിരുന്നു. ഷറഫുദ്ദീനെതിരെ പിന്നീട് നിലപാട് സ്വീകരിച്ചതാണ് ഇവരുടെ രാജിയിലേക്ക് നയിച്ചത്. കെ.എം.സി.സിയുടെ നാൽപതാം വാർഷികാഘോഷം നവംബർ പത്തിന് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. പരിപാടിയിലേക്ക് സംസ്ഥാന ലീഗ് നേതാക്കളെ അടക്കം പങ്കെടുപ്പിക്കാനിരിക്കെയാണ് സംഘടനയിൽ വീണ്ടും വിഭാഗീയത തലപൊക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.