കുവൈത്ത് സിറ്റി: െഎസൊലേറ്റ് ചെയ്യാൻ തീരുമാനിച്ച പ്രദേശങ്ങളുടെ അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനം നിയന്ത്രിച്ച് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. ഫർവാനിയ, ഹവല്ലി, മൈദാൻ ഹവല്ലി, ഖൈത്താൻ, നുഗ്റ എന്നിവിടങ്ങളിലാണ് പുതുതായി െഎസൊലേഷൻ പ്രഖ്യാപിച്ചത്. ഇതോടൊപ്പം നേരത്തേ െഎസൊലേറ്റ് ചെയ്തിരുന്ന ജലീബ് അൽ ശുയൂഖ്, മഹ്ബൂല എന്നിവിടങ്ങളിൽ അതേ നില തുടരാനും തീരുമാനിച്ചിട്ടുണ്ട്. കർഫ്യൂ അല്ലാത്ത സമയങ്ങളിൽ പ്രദേശങ്ങൾക്കകത്തെ സഞ്ചാരത്തിന് ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്ന നിബന്ധനയോടെ അനുമതിയുണ്ട്. ഞായറാഴ്ച മുതൽ രാത്രികാല കർഫ്യൂ ആണ് ഉണ്ടാവുക.
വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെയാണ് കർഫ്യൂ. കോവിഡ് പ്രതിരോധഭാഗമായ നിയന്ത്രണങ്ങളിൽ ഘട്ടംഘട്ടമായി ഇളവ് അനുവദിച്ച് സാധാരണ ജീവിതത്തിലേക്ക് നാടിനെ തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തിലാണ് അധികൃതർ. അതിെൻറ ഒന്നാംഘട്ടമായാണ് കർഫ്യൂ സമയം കുറച്ചത്. ഇൗ ഘട്ടത്തിൽ ശുചീകരണം, അറ്റകുറ്റപ്പണി, ഷിപ്പിങ്, ഗ്യാസ്, ലാൻഡ്രി തുടങ്ങിയ സേവനമേഖലകൾ, റസ്റ്റാറൻറുകളും കോഫി ഷോപ്പുകളും (ഡ്രൈവ് ത്രൂ മാത്രം), സഹകരണ സംഘങ്ങൾ, ബഖാലകൾ, സൂപ്പർ മാർക്കറ്റുകൾ, റേഷൻ സ്റ്റോറുകൾ, ഫാക്ടറികൾ, ഇൻറർനെറ്റ് ടെലിഫോൺ കമ്പനികൾ, കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ട്രാൻസ്‌പോർട്ടേഷൻ സർവിസ്, സ്വകാര്യ ആശുപത്രികൾ, ഡിസ്പെൻസറികൾ, ക്ലിനിക്കുകൾ, ഓട്ടോമൊബൈൽ വർക്ഷോപ്പ്, സ്പെയർ സ്പാർട്സ്, കാർ വാഷിങ്, ഹോം ഡെലിവറി എന്നിവക്ക് അനുമതിയുണ്ട്. റെസിഡൻഷ്യൽ ഏരിയകളിലെ ആരാധനാലയങ്ങൾ കർശന നിബന്ധനകളോടെ തുറക്കാൻ അനുവദിക്കും. എന്നാൽ, ജുമുഅ പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.