ഹംദാൻ മുഹമ്മദ് ഹംദാൻ അൽ-മുതൈരിക്ക് ഔദ്യോഗിക ബഹുമതിയോടെ വിട

കുവൈത്ത് സിറ്റി: രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ കുവൈത്തി പൗരന്‍ ഹംദാൻ മുഹമ്മദ് ഹംദാൻ അൽ-മുതൈരിയുടെ ഭൗതികാവശിഷ്ടങ്ങൾ ഔദ്യോഗിക ബഹുമതിയോടെ സുലൈബിഖാത്തില്‍ ഖബറടക്കി. 1990-ലെ ഇറാഖി അധിനിവേശത്തിലാണ് മുതൈരിയുടെ ജീവന്‍ നഷ്ടമായത്. ഡി.എൻ.എ ടെസ്റ്റ്‌ നടത്തിയാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്.

മരണാനന്തര ചടങ്ങുകള്‍ക്ക് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ നേതൃത്വം നല്‍കി. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, ഉന്നത പൊലീസ്-സൈനിക ഉദ്യോഗസ്ഥന്‍മാര്‍ എന്നിവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു.

അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹും കിരീടാവകാശിയും ഹംദാൻ അൽ-മുതൈരിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു. രാജ്യത്തിന്റെ വിമോചനത്തിനായി സ്വയം ത്യാഗം ചെയ്തവരെ രാജ്യം ആദരവോടെയാണ് ഓർമിക്കുന്നതെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Tags:    
News Summary - Hamdan Muhammad Hamdan Al-Mutairi with official honours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.